പത്തനംതിട്ട: ശബരിമലയിലെ നിറപുത്തരി ചടങ്ങുകൾക്കായി നെൽക്കറ്റകൾ എത്തിച്ചു. നിറപുത്തിരി ചടങ്ങുകൾക്കായി ഇന്ന് നട തുറന്നിരുന്നു. നാളെ പുലർച്ചെ അഞ്ചിനും ആറിനും മധ്യേയുള്ള മുഹൂർത്തത്തിലാണ് സന്നിധാനത്ത് നിറപുത്തരി ചടങ്ങുകൾ നടക്കുക. ചെട്ടികുളങ്ങര ക്ഷേത്ര പരിസരത്തെ പാടത്തു നിന്ന് കൊയ്തെടുത്ത നെൽക്കറ്റുകളാണ് ആചാരപൂർവ്വം ശബരിമല സന്നിധാനത്ത് എത്തിച്ചത്.
അതേസമയം, ജില്ലയിൽ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്ത് ശബരിമല നിറപുത്തരി മഹോത്സവത്തിനായി എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പമ്പാ സ്നാനം അനുവദിക്കുന്നതല്ല. പമ്പയിൽ നിന്നും സ്വാമി അയ്യപ്പന് റോഡ് വഴി മാത്രമായിരിക്കും തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുക.
തീർത്ഥാടകർ സുരക്ഷ ഉറപ്പു വരുത്തികൊണ്ട് വേണം യാത്ര നടത്താൻ. ജില്ലാ ഭരണകൂടത്തിന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്ന് ആവശ്യമായ മുന്നൊരുക്കങ്ങൾ എടുത്തിട്ടുണ്ടെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ശബരിമലയിലേയ്ക്ക് പോകുന്ന പാതകൾ മുതൽ സന്നിധാനം വരെ ഭക്തരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പമ്പാ നദിയുടെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണെന്നും കളക്ടർ അറിയിച്ചു.
Comments