തൃശൂർ : സ്ത്രീകളെ മറയാക്കി അതിമാരകമായ മയക്കുമരുന്ന് വിൽപ്പന. ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിലായി. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് കുടുക്കിയത്. ഒരു കിലോ വരുന്ന ഹാഷിഷ് ഓയിൽ ഇവരിൽ നിന്നും കണ്ടെടുത്തു.
പട്ടാമ്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69), അകലാട് കൊട്ടിലിൽ അഷ്റഫ് (43), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40), ചാവക്കാട് തെക്കരത്ത് വീട്ടിൽ സഫീന (32), എന്നിവരാണ് പിടിയിലായത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യം വെച്ചാണ് വിൽപ്പന.
എറണാകുളം സ്വദേശിയായ ബ്രോ എന്നു വിളിക്കുന്നയാൾക്ക് വേണ്ടിയാണ് പ്രതികൾ ഇത് കടത്തിയത്. പോലീസ് പരിശോധന ഒഴിവാക്കാനാണ് സ്ത്രീകളെ കൂടെക്കൂട്ടുന്നത്. ചാവക്കാടും സമീപ പ്രദേശങ്ങളിലും എറണാകുളത്തെ വിവിധ പ്രദേശങ്ങളിലുമാണ് ഇവർ സപ്ലൈ ചെയ്യുന്നത്. നേരത്തെയും ഇത്തരം മയക്കുമരുന്ന് കടത്ത് കേസുകളിൽ പ്രതികൾ പിടിയിലായിട്ടുണ്ട്.
Comments