ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിലെ ബട്‌ലയിൽ നിന്ന് പിടികൂടിയ ഐഎസ് ഭീകരനെ ന്യായീകരിച്ചും എൻഐഎയെ കുറ്റപ്പെടുത്തിയും ആംആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ രംഗത്ത്.
ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായി മൊഹ്‌സിൻ അഹമ്മദ് നിരപരാധിയാണെന്നാണ് ആംആദ്മി പാർട്ടി നേതാവ് അവകാശപ്പെടുന്നത്. മൊഹസിനെഎൻഐഎ അറസ്റ്റ് ചെയ്തത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്ന് അമാനുത്തുള്ള ഖാൻ കുറ്റപ്പെടുത്തി.
മൊഹ്‌സിൻ നിരപരാധിയാണെന്നും തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്നും അമാനത്തുള്ള ഖാൻ പറഞ്ഞു. മൊഹ്‌സിൻ അഹമ്മദിനെ ഉടനെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐഎസ് ഭീകരനെതിരെ സിറിയയിലേക്ക് തീവ്രാദഫണ്ടിങ്ങ് നടത്തിയതിന് ശക്തമായ തെളിവുകൾ നിലനിൽക്കുമ്പോഴാണ് ഈ വാദം. അമാനുത്തുള്ളയുടെ ഈ പ്രസാതാവനയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. രാജ്യദ്രോഹ കുറ്റം ചെയ്തതായി തെളിഞ്ഞ ഭീകരനെ രക്ഷിക്കാനാണോ ആംആദ്മി നേതാവ് ശ്രമിക്കുന്നതെന്ന് ആളുകൾ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ ബട്‌ലയിൽവെച്ച് ഐഎസ് ഭീകരനായ മൊഹ്‌സിൻ അഹമ്മദിനെ എൻഐഎ സംഘം പിടികൂടിയത്. മൊഹ്‌സിന്റെ ഡൽഹിയിലെ വസതിയിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിന് ശേഷമായിരുന്നു യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഇസ്ലാമിക സ്റ്റേറ്റിന്റെ സജീവ അംഗമായ മൊഹ്സിൻ അഹമ്മദ് ഭീകരസംഘത്തിന് വേണ്ടി ഫണ്ട് ശേഖരിച്ച് നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റിലായത്. ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സിറിയയിലേക്കാണ് ഇയാൾ പണം അയച്ചത്.
Comments