കോഴിക്കോട്: കോഴിക്കോട് ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിൽ പങ്കെടുത്ത കോഴിക്കോട് മേയറും സിപിഎം നേതാവുമായ ബീന ഫിലിപ്പിെന പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. ബാലഗോകുലം പരിപാടിയിൽ മേയർ പങ്കെടുത്തത് തെറ്റാണെന്നും പാർട്ടി നിലപാടിന് യോജിച്ചതല്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയിൽ പറയുന്നു.
കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.ഐ.(എം ) എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. ഇത് സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല .അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.ഐ. (എം ) തീരുമാനിച്ചു. എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
ശിശു പരിപാലനത്തിൽ കേരളം ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്ന മേയറുടെ പ്രസ്താവനയും കൃഷ്ണ വിഗ്രഹത്തിൽ തുളസിമാല ചാർത്തിയതുമെല്ലാം സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ചാണ് സിപിഎം നേതാക്കൾ മേയർക്കെതിരെ ആക്രമണം കടുപ്പിച്ചത്. അതേസമയം സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. തീവ്രവാദ കേസിൽ പ്രതിയായ അബ്ദുൾ നാസർ മഅദനിയ്‌ക്കൊപ്പം വേദി പങ്കിട്ട ആളാണ് പിണറായി വിജയൻ. അന്നില്ലാത്ത പ്രശ്നം ബാലഗോകുലം സംഘടിപ്പിച്ച അമ്മമാരുടെ പരിപാടിയിൽ മേയർ പങ്കെടുത്തപ്പോൾ എവിടെ നിന്നു വന്നുവെന്ന് ജനങ്ങൾ ചോദിക്കുന്നു. സിപിഎമ്മിന്റെ ഇരട്ടത്താപ്പും ഹിന്ദു വിരുദ്ധതയുമാണ് ഇതിൽ നിന്നും വ്യക്തമാകുതെന്നാണ് വിമർശനം.
Comments