ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണപ്പിരിവ് നടത്തിയ കേസിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻ മുഹ്‌സിൻ അഹമ്മദിനെ ഒരു മാസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ് 6 നാണ് എൻ ഐ എ ഇയാളെ അറസ്റ് ചെയ്തത്. റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ എൻ ഐ എ മുഹ്‌സിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണപ്പിരിവ് നടത്തിയ ശേഷം മുഹ്‌സിൻ ഇത് ക്രിപ്റ്റോ കറൻസി രൂപത്തിൽ സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർക്ക് അയച്ച് കൊടുത്തതായി എൻ ഐ എ കണ്ടെത്തിയിരുന്നു.
ന്യൂഡൽഹിയിലെ ബട്ല ഹൗസ് മേഖലയിലെ വീട്ടിൽ നിന്നും തെളിവ് സഹിതമാണ് മുഹ്‌സിൻ അഹമ്മദിനെ എൻ ഐ എ പിടികൂടിയത്. ജൂൺ 25 ന് എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. രാജ്യത്തെ 13 കേന്ദ്രങ്ങളിൽ കേസുമായി ബന്ധപ്പെട്ട റെയ്ഡുകൾ നടന്നിരുന്നു.
Comments