എറണാകുളം: മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വപ്‌ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജിയിൽ വിധി പറയുക. പാലക്കാടും, തിരുവനന്തപുരത്തും തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്‌ന ഹർജിയുമായി കോടതിയെ സമീപിച്ചത്.
കേസിൽ കഴിഞ്ഞ മാസം വാദം പൂർത്തിയായിരുന്നു. ഇരു വിഭാഗങ്ങളുടെയും വാദങ്ങൾ വിശദമായി പരിശോധിച്ച ശേഷമാകും കോടതിയുടെ അന്തിമ വിധി. മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയതിന് തങ്ങളുടെ പക്കൽ തെളിവുകൾ ഉണ്ടെന്ന് വിചാരണയ്‌ക്കിടെ വിചാരണയ്‌ക്കിടെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയ്‌ക്കെതിരായ വെളിപ്പെടുത്തലിൽ സ്വപ്‌ന സുരേഷ് ഉറച്ചു നിന്നു. കേസിന്റെ പേരിൽ സർക്കാരിന്റെ ഭാഗത്തു നിന്നും വലിയ മാനസിക പീഡനമായിരുന്നു സ്വപ്‌ന സുരേഷ് നേരിട്ടിരുന്നത്.
കേരളത്തിൽ നിന്നും യുഎഇയിലേക്കും, തിരിച്ചും സ്വർണവും കറൻസിയും ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയൻ കടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ് അന്വേഷണ സംഘത്തിന് രഹസ്യമൊഴി നൽകിയിരുന്നു. ഇതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരാൻ ആരംഭിച്ചതിന് പിന്നാലെ മുൻമന്ത്രി കെ.ടി ജലീൽ ആണ് പരാതി നൽകിയത്. മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടത്തി, കലാപത്തിന് ശ്രമിച്ചു എന്നിവയാണ് സ്വപ്‌നയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
Comments