തിരുവനന്തപുരം : വിഴിഞ്ഞത്ത് നാലാം ദിവസവും മത്സ്യത്തൊഴിലാളികളുടെ സമരം സംഘർഷഭരിതം. തുറമുഖം ഭാഗത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ മാർച്ച് സംഘർഷഭരിതാകുകയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് ഇന്ന് സർക്കാർ ചർച്ച നടത്താനിരിക്കെയാണ് നാട്ടുകാർ പ്രക്ഷോഭം നടത്തിയത്. കനത്ത പോലീസ് വലയം തകർത്ത സമരക്കാർ ബാരിക്കേഡുകൾ മറിച്ചിട്ട് തള്ളിക്കയറുകയായിരുന്നു.
നൂറ് കണക്കിന് ആളുകൾ ഒന്നിച്ച് വന്നതോടെ പോലീസും നിസ്സഹായരായി. സമരത്തിന് എത്തുന്നവരെ നിയന്ത്രിക്കാനോ അറസ്റ്റ് ചെയ്ത് നീക്കാനോ പോലീസിന് സാധിക്കുന്നില്ല. ഇതാദ്യമായാണ് തുറമുഖ പദ്ധതിക്കെതിരെ ഇത്രയും ശക്തമായ രീതിയിൽ സമരം നടക്കുന്നത്.
തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാൻ ലത്തീൻ രൂപതയെ ക്ഷണിച്ചിരുന്നു. എന്നാൽ നിർമ്മാണം നിർത്തിവെയ്‌ക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാത പിന്നോട്ടില്ല എന്ന നിലപാടിലാണ് അതിരൂപത. ഓഗസ്റ്റ് 31 വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നൽകുന്നത്.
Comments