ശ്രീനഗർ: തുടർച്ചയായ ഭീകരാക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മുകശ്മീർ പോലീസ് പൂഞ്ച് മേഖലയിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇന്നലെ ഭീകരപ്രവർത്തനങ്ങൾക്ക് പണം എത്തിച്ച് നൽകുന്ന അൽബദർ ഭീകരനും ഹവാല ഇടപാടുകാരനുമായ മുഹമ്മദ് യാസീനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് ശക്തമാക്കിയത്.
റെയ്ഡിൽ മറ്റൊരു ഹവാല ഇടപാടുകാരനായ അബ്ദുൾ ഹമീദ് എന്ന ലക്ഷകർ തൊയ്ബ ഭീകരനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. പരിശോധനയിൽ ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങൾക്ക് ദക്ഷിണാഫ്രിക്ക വഴി സ്‌പോൺസർ ചെയ്യുന്ന തീവ്രവാദഫണ്ടിംഗിന്റെ നിർണായക വിവരങ്ങൾ ലഭിച്ചു.
പിടിയിലായ അൽ ബദർ ഭീകരൻ മുഹമ്മദ് യാസീനും ലഷ്‌കർ തൊയ്ബ ഭീകരൻഅബ്ദുൾ ഹമീദും ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് കണ്ടെത്തി. ഇത് തെളിയിക്കുന്ന നിർണായക തെളിവുകൾ റെയ്ഡിൽ ലഭിച്ചിട്ടുണ്ട്.
ഈ ഭീകരരുൾപ്പടെയുള്ള സംഘം, മുംബൈ, സൂറത്ത്, ഡൽഹി എന്നിവിടങ്ങളിലേക്ക് വിവിധ ചാനലുകൾ ഉപയോഗിച്ച് പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത ഓപ്പറേഷനാണ് പുരോഗമിക്കുന്നത്.
Comments