ഗുവാഹട്ടി ; രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന് ഭീകരർ അസമിൽ പിടിയിൽ. അൽ ഖ്വായ്ദയുടെ അനുബന്ധ സംഘടനയായ അൻസാറുള്ള ബാംഗ്ല ടീമിലെ മൂന്ന് ഭീകരരാണ് ഗോൾപാര പോലീസിന്റെ പിടിയിലായത്. അസമിലെ മദ്രസകൾ കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഭീകരർ പിടിയിലായത്.
അബ്ദുൾ സുബ്ഹാൻ(43), ജലാലുദ്ദീൻ ഷെയ്ഖ് (49), ഇയാളുടെ മരുമകൻ സഹോദരൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ടിങ്കുനിയ ശാന്തിപൂർ മസ്ജിദിലെ ഇമാമാണ് അബ്ദുൾ സുബ്ഹാൻ. ജലാലുദ്ദീൻ ഷെയ്ഖ തിലപ്പാറ നാത്തുൻ മസ്ജിദിലെ ഇമാമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇവർ നടത്തിയത്. 2019 ഡിസംബറിൽ മാട്ടിയ പോലീസ് സ്‌റ്റേഷൻ പരിധിയിൽ സുന്ദർപൂർ തിലപാറ മദ്രസയിൽ വെച്ച് ഒരു മതസമ്മേളനം സംഘടിപ്പിച്ചതായി പ്രതികൾ വെളിപ്പെടുത്തി. അതിൽ ഭീകര സംഘടനകളുമായി ബന്ധമുള്ള ബംഗ്ലാദേശി പൗരന്മാരായിരുന്നു മുഖ്യാതിഥികൾ. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി രാജ്യത്തെത്തുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതും ഇവർ തന്നെയാണ്. അൽ ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച പ്രതികൾ തങ്ങൾ സ്ലീപ്പർ സെല്ലുകളാണെന്നും വെളിപ്പെടുത്തി.
പ്രതികളുടെ വീടുകളിൽ പോലീസ് നടത്തിയ തിരച്ചിലിൽ ഭീകരസംഘടനയുമായി ബന്ധമുളള, ജിഹാദി സാഹിത്യങ്ങൾ, പോസ്റ്ററുകൾ, പുസ്തകങ്ങൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ഐഡി കാർഡുകൾ ഉൾപ്പെടെ നിരവധി രേഖകൾ കണ്ടെടുത്തു. ബംഗ്ലാദേശിലെ അറിയപ്പെടുന്ന ഒരു ഭീകര സംഘടനയാണ് അൻസാറുള്ള ഇസ്ലാം എന്ന അൻസാർ ബാഗ്ല.
Comments