ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം തത്സമയം കാണിക്കുന്നതിന് പാക് ചാനലുകൾക്ക് നിരോധനം. ഇമ്രാൻ ഖാന്റെ പ്രസംഗം ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നത് പാകിസ്താൻ മീഡിയ റെഗുലേറ്റിംഗ് അതോററ്ററിയാണ് വിലക്കിയത്. ഇസ്ലാമാബാദിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ സർക്കാർ സ്ഥാപനങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
തെഹ്രീകെ ഇൻസാഫ് ചെയർമാനായ ഇമ്രാൻ ഖാൻ തന്റെ പ്രസംഗങ്ങളിലൂടെ സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ പ്രകോപനപരമായ പ്രസ്താവനകളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും. ഇത് ക്രമസമാധാന പരിപാലനത്തിനും. പൊതു സമാധാനത്തിനും പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നും പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഉത്തരവിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞയാഴ്ച അറസ്റ്റിലായ തന്റെ സഹായിയായ ഷഹബാസ് ഗില്ലിനോട് മോശമായി പെരുമാറിയതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഒരു വനിതാ മജിസ്ട്രേറ്റ്, പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, രാഷ്‌ട്രീയ എതിരാളികൾ എന്നിവർക്കെതിരെ കേസ് കൊടുക്കുമെന്നാണ് ഇമ്രാൻ പറഞ്ഞത്. രാജ്യദ്രോഹം ആരോപിച്ചാണ് ഷഹബാസ് ഗില്ലിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയ്‌ക്ക് അനുകൂലമായിട്ട് പല പരാമർശങ്ങളും ഇമ്രാൻ ഖാൻ നടത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വീഡിയോ യോഗത്തിൽ തത്സമയം കാണിച്ച് അദ്ദേഹം കാണികളെ ഞെട്ടിച്ചിരുന്നു. ഒരു രാജ്യം ജനങ്ങൾക്ക് വേണ്ടി ഇടപെടേണ്ടത് ഇങ്ങനെയാണെന്നും വിദേശ ശക്തികളെ ഭയക്കാതെ ഇന്ത്യ സ്വതന്ത്ര്യരാജ്യമായി നിലകൊള്ളുന്നതിന് ഭരണാധികാരികളെയും അദ്ദേഹം പ്രശംസിച്ചിരുന്നു. ഇമ്രാൻഖാന്റെ ഈ പരാമർശങ്ങൾ പക് നേതാക്കൾക്കിടയിൽ അതൃപ്തിയ്‌ക്ക് കാരണമായിരുന്നു. ഈ കാരണം കൊണ്ടു കൂടിയാകാം വിലക്ക് ഏർപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ.
Comments