കാഠ്മണ്ഡു: ചൈനയെ വിശ്വസിച്ച നേപ്പാളിന് വൻ തിരിച്ചടി. കൊറോണയെന്ന പേരിൽ ചൈനയുടെ അപ്രതീക്ഷിത ലോക് ഡൗണാണ് വിനയായത്. വിജയദശമി ആഘോഷങ്ങൾക്കായി നേപ്പാൾ മുൻകൂർ പണം മുടക്കിയ 300 കണ്ടെയ്‌നർ ചരക്കുകളാണ് ചൈന അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്. തുടർച്ചയായി മൂന്നാം വർഷമാണ് ഇതേ സീസണിൽ ദാഷായിൻ എന്ന വിജയദശമി ആഘോഷം ചൈനയിലെ കൊറോണ കാരണം മുടങ്ങുന്നത്.
നേപ്പാൾ-ചൈന അതിർത്തിയിലെ താതോപാനി അതിർത്തിയാണ് ഇന്നലെ അപ്രതീക്ഷി തമായി അടച്ചത്. ഒരാഴ്ച മുമ്പ് രാസുവാഗാധി അതിർത്തി അടച്ചിരുന്നു. രണ്ട് സുപ്രധാന അതി ർത്തികളിലായിട്ടാണ് ചരക്കുകൾ നിറച്ച കണ്ടെയ്‌നർ ലോറികൾ പിടിച്ചിട്ടിരിക്കുന്നത്. സെപ്തംബർ 26 മുതൽ ഒക്ടോബർ 5 വരെ നടക്കുന്ന വിജയദശമി നാളുകളിലെ എല്ലാ തയ്യാറെ ടുപ്പും വെള്ളത്തിലായെന്നാണ് കച്ചവടക്കാർ പറയുന്നത്. ദാഷായിൻ എന്ന ആഘോഷമാണ് ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന നേപ്പാളിലെ ഉത്സവനാളുകൾ.
രാജ്യത്തെ എല്ലാ മേഖലകളിലേയ്‌ക്കും കച്ചവടക്കാർ മുൻകൂർ പണം നൽകി ബുക്ക് ചെയ്ത സാധനങ്ങളാണ് ചൈനയുടെ ഏകപക്ഷീയ നടപടി മൂലം വഴിയിൽ കെട്ടികിടക്കുന്നത്. കൊറോണ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നേപ്പാൾ. വൻപലിശയ്‌ക്കാണ് ചൈന സാധനങ്ങളും സർക്കാറിനുള്ള സാമ്പത്തിക സഹായവും നൽകുന്നത്.
നേപ്പാളുമായി അതിർത്തിയിലെ വിവിധ കരാറുകൾ ഒപ്പിട്ട് ഒരു മാസം തികയും മുന്നേയാണ് ചൈനയുടെ കൊറോണ വ്യാപനത്തിന്റെ പേരിലെ നടപടികൾ. എന്തിനും ഏതിനും തങ്ങളെതന്നെ ആശ്രയിക്കുന്ന തരത്തിലേയ്‌ക്ക് അൽരാജ്യങ്ങളെ കടുത്ത പ്രതിസന്ധി യിലാക്കുന്ന കുതന്ത്രങ്ങളാണ് ചൈനയുടേതെന്നത് വീണ്ടും തെളിയിക്കുന്ന നടപടിയാണ് ആവർത്തിക്കുന്നത്.
Comments