ലക്‌നൗ : ഹത്രാസിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ. ഈ മാസം ആദ്യം സമർപ്പിച്ച ഹർജി അലഹാബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്. ഇയാളുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുള്ളതായാണ് കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിൽ നിന്ന് കാപ്പന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു. 45,000 രൂപ കാപ്പൻ കൈപ്പറ്റിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
എന്നാൽ തനിക്ക് ഇത്തരം സഘടനകളുമായി ബന്ധമില്ലെന്നാണ് സിദ്ദീഖ് കാപ്പൻ പറയുന്നത്. വീട് പണിക്കായി അക്കൗണ്ടിൽ സ്വയം നിക്ഷേപിച്ചതാണ് ആ പണമെന്നും, 20000 രൂപ സുഹൃത്തുക്കൾ നൽകി സഹായിച്ചുവെന്നും കാപ്പൻ പറയുന്നു. സിമിയുമായോ പോപ്പുലർ ഫ്രണ്ടുമായോ തനിക്ക് ബന്ധമില്ല. പോപ്പുലർ ഫ്രണ്ട് ഒരു ഭീകര സംഘടനയല്ലെന്നും കാപ്പൻ വാദിച്ചു.
Comments