പാറ്റ്ന: രാഷ്‌ട്രീയ കോളിളക്കങ്ങൾക്ക് ശേഷം ബിഹാറിൽ സന്ദർശനം നടത്തിയ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും നിതീഷ് കുമാറും ചേർന്ന് നടത്തിയ സംയുക്ത പത്ര സമ്മേളനത്തെ പരിഹസിച്ച് ബിജെപി നേതാവ്. 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണോ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന ചോദ്യത്തിനെ പരിഹസിച്ചുകൊണ്ടാണ് ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തിയത്.
പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് ചേർന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞു. എന്നാൽ നിതീഷ് കുമാർ മികച്ച നേതാവാണെന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രതിപക്ഷ പാർട്ടികൾക്ക് എന്തുകൊണ്ടും ഉയർത്തിക്കാട്ടാൻ കഴിയുന്ന ആളാണെന്ന് സുശീൽ കുമാർ മോദി പറഞ്ഞതിനെ പരിഹസിച്ചാണ് ബിജെപി നേതാവ് പ്രസ്താവന നടത്തിയത്. പത്ര സമ്മേളനത്തിൽ കെ സി ആർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇറങ്ങി പോകാൻ ശ്രമിച്ച നിതീഷ് കുമാറിനെ ചൂണ്ടിക്കാട്ടി ഇങ്ങനെ അപമാനിക്കപ്പെടാൻ വേണ്ടിയാണോ താങ്കൾ തെലങ്കാ യിൽ നിന്നും പാട്നക്ക് വന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു.
.
പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകണമെന്നുള്ള തീരുമാനത്തെ കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടില്ല. ഇത്തരം ചോദ്യങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
Comments