റാഞ്ചി:സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്ക് അന്ത്യം.ഝാർഖണ്ഡിലെ സെറൈകെല-ഖർസവൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
സിആർപിഎഫിന്റെ കോബ്ര, ജാർഖണ്ഡ് ജാഗ്വാർ, പോലീസ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്.കോൽഹാൻ ഡിവിഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ അജയ് ലിൻഡയാണ് ഭീകരർ മരിച്ചതായി സ്ഥിരീകരിച്ചത്.
സംഭവ സ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി. ഏറെ നേരത്തെ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ കീഴ്‌പ്പെടുത്താനായതെന്നും പോലീസ് വ്യക്തമാക്കി.
നേരത്തെ റിസർവ് ഗാർഡുകളും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരനെ വധിച്ചിരുന്നു. കമലേഷ് എന്ന ഭീകരനെയാണ് ഏറ്റുമുട്ടലിനൊടുവിൽ വധിച്ചത്. നക്‌സലൈറ്റ് മലാങ്കിർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന ഇയാൾക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതിന് പിന്നാലെയാണ് കൊലപ്പെടുത്തിയത്.
Comments