തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൃക്ക മാറ്റിവെയ്‌ക്കൽ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം നെഫ്രോളജി, ന്യൂറോളജി തലവൻമാരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനം. ആരോഗ്യ വകുപ്പ് അഡീ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി .എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇവരെ നിയമിക്കരുത്. അവയവം മാറ്റിവെയ്‌ക്കൽ മുൻകൂട്ടി നിശ്ചയിക്കാൻ കഴിയുന്ന ഒന്നല്ല തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു. ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാരെ പിരിച്ചു വിടാനും തീരുമാനമായി .
കഴിഞ്ഞ മാസമാണ് മെഡിക്കൽ കോളേജിൽ രോഗിമരിച്ച സംഭവത്തിൽ നെഫ്രോളജി വകുപ്പ് മേധാവിയ്‌ക്കതിരെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി. കിഡ്‌നി വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണം . ശസ്ത്രക്രിയയ്‌ക്കുള്ള നിർദ്ദേശം നൽകുന്നതിലാണ് വീഴ്ച വരുത്തിയത്. അധികൃതർ തങ്ങളുടെ ചുമതലകൾ കൃത്യമായി നിർവ്വഹിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ റിപ്പോർട്ടിന് പിന്നാലെയാണ് നിലവിൽ സസ്‌പെൻഷനിലായവരെ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
ജൂണിലാണ് മെഡിക്കൽ കോളേജിന്റെ ഗുരുതര അനാസ്ഥയെ തുടർന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ചത്. വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്‌ക മരണം സംഭവിച്ച ആളിൽ നിന്ന് എടുത്ത വൃക്കയുമായി എറണാകുളത്ത് നിന്ന് കൃത്യ സമയത്താണ് ആംബുലൻസ് എത്തിയത്. എന്നാൽ ശസ്ത്രക്രിയ നടന്നത് മണിക്കൂറുകൾ വൈകിയാണ്. പിന്നാലെ രോഗിയുടെ മരണം സംഭവിക്കുകയായിരുന്നു.
Comments