കാബൂൾ: കാബൂളിലെ റഷ്യൻ എംബസിക്ക് സമീപം സ്‌ഫോടനം.രണ്ട് എംബസി ജീവനക്കാർ മരിച്ചതായി റിപ്പോർട്ട്. ചാവേർ സ്‌ഫോടനമാണെന്നാണ് പ്രാഥമിക വിവരം. ഹെറാത്ത് പ്രവിശ്യയിലെ മസ്ജിദിലാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ അഫ്ഗാൻ പുരോഹിതനും ഉൾപ്പെടുന്നുവെന്ന് അധികൃതർ പറഞ്ഞു. പ്രാർത്ഥനയ്‌ക്കിടെയാണ് സ്‌ഫോടനം നടന്നത്.
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിന് ശേഷം രാജ്യത്ത് ബോംബ് സ്‌ഫോടനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം മസ്ജിദിനു സമീപമുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2016-ലും റഷ്യൻ എംബസിക്ക് സമീപം സ്‌ഫോടനം നടന്നിരുന്നു. മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം മുൻ പ്രസിഡന്റ് അഷ്റഫ് ഗാനിയുടെ ഭരണകാലത്ത് രാജ്യത്ത് മരണസംഖ്യ കൂടുതലായിരുന്നെങ്കിലും സ്ഫോടനങ്ങളുടെ എണ്ണം കുറവായിരുന്നു.
കഴിഞ്ഞ വർഷം ഇമാം ബർഗ-ഇ-ഫാത്തിമ മസ്ജിദിൽ ബോംബ് സ്‌ഫോടന പരമ്പര തന്നെ നടന്നിരുന്നു. പ്രാർത്ഥനയ്‌ക്കിടെയുണ്ടായ സ്‌ഫോടനത്തിൽ 60-ലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഷിയാ പള്ളി ലക്ഷ്യമാക്കി നടത്തിയ സ്‌ഫോടനത്തിൽ 83 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അഫ്ഗാനിസ്ഥാനിൽ അധികാരത്തിനായി താലിബാനുമായി മത്സരിക്കുന്ന ഐഎസ്‌ഐഎസ്-കെ പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തുടരെ തുടരെ ഉണ്ടാകുന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ യുഎൻ രക്ഷാ സമിതി അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു.
Comments