ബംഗളൂരു: ശിവമോഗയിലെ ബജ്രംഗ്ദൾ നേതാവ് ഹർഷയുടെ കൊലയാളികൾ കടുത്ത ഹിന്ദു വിരോധികൾ എന്ന് എൻഐഎ. ഹർഷയെ കൊലപ്പെടുത്തുമ്പോൾ ഇവർ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലായിരുന്നു എൻഐഎ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതി, ഹിജാബ് നിരോധനം, ഗോവധ നിരോധനം തുടങ്ങിയ വിഷയങ്ങളിൽ ഹിന്ദുക്കൾ നൽകിയ പിന്തുണകളാണ് പ്രതികളിൽ കടുത്ത ഹിന്ദു വിരോധം ഉളവാക്കിയത്. ഇതോടെ ഹിന്ദുക്കളെ ഭയപ്പെടുത്തണമെന്ന ചിന്ത പ്രതികളിൽ ഉണ്ടായി. ഹിന്ദുക്കൾക്കിടയിൽ ഭയമുളവാക്കുന്നതിന് വേണ്ടിയാണ് ഹർഷയെ കൊലപ്പെടുത്തിയത്. ഇത് വഴി ശിവമോഗയിൽ വർഗ്ഗീയ കലാപവും പ്രതികൾ ലക്ഷ്യമിട്ടിരുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഹൈന്ദവ ആഘോഷങ്ങൾക്കിടയിലും പൊതുപരിപാടികളിലും ഹിന്ദു നേതാക്കളെ പ്രതികൾ നിരീക്ഷിച്ചിരുന്നു. പരിപാടികളിലെല്ലാം ഹർഷ സജീവമായി പങ്കെടുക്കാറുണ്ടെന്ന് പ്രതികൾക്ക് വ്യക്തമായി. ഇതോടെയാണ് ഹർഷയെ തന്നെ ഇല്ലാതാക്കാൻ പ്രതികൾ തീരുമാനിച്ചത്. കൊലപ്പെടുത്തുമ്പോൾ ഹർഷയ്‌ക്ക് നേരെ കാഫിർ എന്ന് വിളിച്ച് പ്രതികൾ ആക്രോശിച്ചതായും കുറ്റപത്രത്തിൽ എൻഐഎ പറയുന്നുണ്ട്.
Comments