ചണ്ഡീഗഢ്: ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലുമാകാതെ ആദംആദ്മി സർക്കാർ. സെപ്തംബർ ഏഴാം തിയതിയായിട്ടും ഓഗസ്റ്റ് മാസത്തെ ശമ്പളം നൽകാൻ പോലുമാകാനാവാത്ത വിധം സാമ്പത്തിക ഞെരുക്കത്തിലാണ് പഞ്ചാബ് സർക്കാരെന്നാണ് വിവരം. ശമ്പളം ലഭിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സാധാരണഗതിയിൽ എല്ലാ മാസവും ഒന്നാം തിയതിയാണ് സർക്കാർ ശമ്പളം നൽകുന്നത്. എന്നാൽ സർക്കാരിന്റെ കെടുകാര്യസ്ഥതമൂലം പഞ്ചാബിന്റെ ഖജനാവ് തന്നെ കാലിയായെന്നാണ് വിവരം. സൗജന്യവൈദ്യുതി വാഗ്ദാനങ്ങൾ അടക്കം നിറവേറ്റുന്നതിനായി സർക്കാർ വലിയ തുകയാണ് ഖജനാവിൽ നിന്നും ചെലവഴിച്ചത്. ഇത് വലിയ സാമ്പത്തിക ബാധ്യയായി മാറിയെന്നാണ് വിവരം.
എല്ലാ വീട്ടിലെയും 18 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും ഓരോ മാസവും 1000 രൂപ നൽകുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അധികാരത്തിലേറി ഇത്ര കാലം പിന്നിട്ടിട്ടും വാഗ്ദാനങ്ങൾ മറന്ന രീതിയിലാണ് ആംആദ്മി പെരുമാറുന്നത്. ഇത് വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കുന്നത്.
Comments