ഇൻഡോർ: 3.72 കോടി രൂപ വിലമതിക്കുന്ന 7 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്ത് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്. കേസിൽ മൂന്ന് പേരെ ഡിആർഐ അറസ്റ്റ് ചെയ്തു.
വൻ തോതിൽ സ്വർണ്ണവുമായി രണ്ട് പേർ കാറിൽ ഇൻഡോറിലേക്ക് എത്തുമെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുംബൈ- ഇൻഡോർ റോഡിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. പ്രതികളിൽ ഒരാളെ മുംബൈയിലർ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കാർ വിശദമായി പരിശോധിച്ചപ്പോഴാണ് പ്രത്യേകം നിർമ്മിച്ച അറയിൽ നിന്നും 7 കിലോ ഭാരമുള്ള സ്വർണ്ണക്കട്ടി പിടിച്ചെടുത്തത്.
പോലീസിന് മുന്നിൽ കുറ്റം സമ്മതിച്ച പ്രതികൾ കൂട്ടത്തിലൊരാൾ മുംബൈയിലുണ്ടെന്നും മൊഴി നൽകി.ഡിആർഐ നടത്തിയ തുടർ പരിശോധനകളിൽ മൂന്നാമത്തെ പ്രതിയെയും കണ്ടെത്തുകയായിരുന്നു. ഇയാളും കുറ്റം സമ്മതിച്ചു. 1962-ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ഡിആർഐ പറഞ്ഞു. പ്രതികളെ ഇൻഡോറിലെ കസ്റ്റഡിയിൽ വിട്ടു. നേരത്തെ ഇൻഡോറിൽ നിന്ന് തന്നെ 3 കിലോ സ്വർണ്ണം പിടിച്ചെടുത്തിരുന്നു. കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ഏപ്രിലിൽ 5 കിലോ വിദേശ സ്വർണ്ണവും 5.65 കോടി രൂപ വില മതിക്കുന്ന 1600 കിലോ കഞ്ചാവും കണ്ടെടുത്തിരുന്നു.
Comments