ദിസ്പൂർ: മ്യാൻമറിലേക്ക് നാടു കടത്തപ്പെട്ട പീപ്പിൾസ് ഡിഫൻസ് ഫോഴ്സിലേക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്തിയ കേസിൽ അന്വേഷണം ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി. അതിർത്തി കടന്നുള്ള കള്ളക്കടത്ത് സഹായിക്കുന്ന ഇന്ത്യൻ കലാപകാരികളുടെ പങ്കും അനേഷിക്കുമെന്നും എൻഐഎ അറിയിച്ചു.
ഐസ്വാളിലെ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അസം റൈഫിൾസ് 25 കിലോഗ്രാം വെടിമരുന്നും എട്ട് ലൈസൻസ് ഇല്ലാത്ത ആയുധങ്ങളും 12 ഷോട്ട് ഗണ്ണും, 20 പെട്ടി പെല്ലറ്റും കണ്ടെടുത്തിരുന്നു. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവ പിഡിഎഫിന് വേണ്ടിയുള്ളതാണെന്ന് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് കേസ് എൻഐഎ ഏറ്റെടുത്തത്.
മ്യാൻമറുമായി 510 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയാണ് പങ്കിടുന്നത്. രാജ്യത്ത് ആക്രമണങ്ങൾല നടത്തുന്നതിനും താവളങ്ങൾ സ്ഥാപിക്കുന്നതിനും ഇന്ത്യൻ വിമത സംഘങ്ങൾ അതിർത്തി പ്രദേശം ഉപയോഗിക്കുന്നതായി സുരക്ഷാ സേന ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആയുധക്കടത്ത് പ്രോത്സാഹിപ്പിക്കില്ലെന്നും ഇത്തരം പ്രവൃത്തികൾ തടയുമെന്നും അദ്ദേഹം പറഞ്ഞു.
Comments