താഷ്‌കെന്റ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി കൂടിക്കാഴ്ചയ്‌ക്ക് കളമൊരുങ്ങുന്നു. ബുധനാഴ്ച ആരംഭിക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ ഇരു നേതാക്കളും നിർണ്ണായക കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഉസ്ബക്കിസ്താൻ ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിലെ കൂടിക്കാഴ്ച റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും ഉസ്ബക്കിസ്താൻ പ്രസിഡന്റ് ഷാവ്ഖത്ത് മിർസിയോയേവിന്റെ അധ്യക്ഷതയിൽ കൂടിക്കാഴ്ച നടത്തുമെന്ന് ഉറപ്പായി. ഷാങ്ഹായ് സമ്മേളനത്തിന്റെ സന്ദർഭത്തിലാണ് പ്രമുഖ ലോകനേതാക്കൾ പ്രത്യേകം കൂടിക്കാഴ്ച നടത്തുക. യുക്രെയ്‌നുമായുള്ള യുദ്ധപശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാടുകൾ ഏറെ നിർണ്ണായകമാണ്. ഒപ്പം പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നൽകുന്ന പിന്തുണയ്‌ക്ക് പുടിൻ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കൊറോണ മഹാമാരിയുടെ രൂക്ഷത കുറഞ്ഞ ശേഷം രണ്ടു വർഷമായി നേരിട്ടുള്ള ഷാങ്ഹായ് സമ്മേളനം നടന്നിട്ടില്ല. എല്ലാ നേതാക്കളും നേരിട്ട് വരുന്നതിനാൽ ഏഷ്യൻ മേഖലയിലെ രാജ്യങ്ങളുടെ നിരവധി പ്രശ്‌നങ്ങളുടെ പരിഹാര ചർച്ചകൾക്ക് ഷാങ്ഹായ് സുപ്രധാന വേദിയാവുകയാണ്.
Comments