ലക്‌നൗ: ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരങ്ങളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കുട്ടിയുടെ അയൽവാസിയുൾപ്പെടെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷാപ്പെടാൻ ശ്രമിച്ച പ്രതികളെ അതി സാഹസികമായായിരുന്നു പോലീസ് കീഴടക്കിയത്.
ലഖിംപൂർഖേരി സ്വദേശികളായ സൊഹൈൽ, ജുനൈദ്, ഹഫീസുൾ, റഹ്മാൻ, കരീമുദ്ദീൻ, ആരിഫ്, ഛോട്ടുഎന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ജുനൈദിനെ വെടിവെച്ച് വീഴ്‌ത്തിയായിരുന്നു പിടികൂടിയത്. അയൽവാസിയായ ഛോട്ടുവാണ് കുട്ടികളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി കൊടുത്തത് എന്ന് പോലീസ് പറഞ്ഞു.
രാവിലെയോടെയായിരുന്നു സഹോദരങ്ങളായ പെൺകുട്ടികളെ ഷാളിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് വ്യക്തമായി. ഇതിന് പിന്നാലെ നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
പ്രതികളായ ജുനൈദ്, സുഹൈൽ എന്നിവരുമായി പെൺകുട്ടികൾ സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ സൗഹൃദം മുതലെടുത്ത് ഇവർ പെൺകുട്ടികളെ ബൈക്കിൽ കയറ്റി സമീപത്തെ കരിമ്പിൻ പാടത്ത് കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിന് ശേഷം പെൺകുട്ടികൾ തങ്ങളെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വിസമ്മതിച്ച ഇരുവരും പെൺകുട്ടികളെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ഷാളിൽ കെട്ടിത്തൂക്കി. സൊഹൈൽ, ജുനൈദ്, ഹഫീസുള്ള എന്നിവർ ചേർന്നാണ് പെൺകുട്ടികളെ കൊലപ്പെടുത്തിയത്. കരീമുദ്ദീനും, ആരിഫും തെളിവ് നശിപ്പിക്കുന്നതിനായി ഇവർക്കൊപ്പം ചേർന്നു.
അതേസമയം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് മാതാവ് പറയുന്നത്.
Comments