ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി പ്രമുഖർ. രാഷ്‌ട്രപതി ദ്രൗപദി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ആശംസകളുമായെത്തി.
പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്ന് ദ്രൗപദി മുർമു ട്വിറ്ററിൽ കുറിച്ചു. ”സമാനതകളില്ലാത്ത കഠിനാധ്വാനവും അർപ്പണബോധവും സർഗ്ഗാത്മകതയും കൊണ്ട് നിങ്ങൾ നടത്തുന്ന രാഷ്‌ട്രനിർമ്മാണ ക്യാമ്പെയിൻ നിങ്ങളുടെ നേതൃത്വത്തിൽ തന്നെ പുരോഗമിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. നല്ല ആരോഗ്യവും ദീർഘായുസും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ആശംസിക്കുന്നു” മുർമു കുറിച്ചു.
प्रधानमंत्री नरेन्द्र मोदी जी को जन्मदिवस की हार्दिक बधाई व शुभकामनाएं। मेरी कामना है कि आप के द्वारा अतुलनीय परिश्रम, कर्तव्यनिष्ठा और सृजनशीलता के साथ किया जा रहा राष्ट्रनिर्माण का अभियान, आप के नेतृत्व में आगे बढ़ता रहे। मेरी शुभेच्छा है कि ईश्वर आपको स्वस्थ और दीर्घायु बनाए।
— President of India (@rashtrapatibhvn) September 17, 2022
രാജ്യത്തെ ജനങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന എല്ലാവർക്കും പ്രചോദനമാകുന്ന നേതാവിന് ജഗദീശ്വരൻ ആരോഗ്യവും ദീർഘായുസും നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ദരിദ്രരുടെ ക്ഷേമത്തിനായുള്ള ഇന്ത്യയുടെ നിശ്ചയദാർഢ്യം കൊണ്ട് അസാധ്യമായ ജോലികൾ സാധ്യമാണെന്ന് മോദി ജി കാണിച്ചുതന്നു. ഈ സുദിനത്തിൽ നരേന്ദ്ര മോദിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
സുരക്ഷിതവും ശക്തവും സ്വയം പര്യാപ്തവുമായ ഒരു നവ ഇന്ത്യയുടെ സൃഷ്ടാവായ മോദിയുടെ ജീവിതം സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമാണ്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കോടിക്കണക്കിന് പാവപ്പെട്ടവർക്ക് അവരുടെ അവകാശങ്ങൾ നൽകിക്കൊണ്ട്, മോദിജി അവരിൽ പ്രതീക്ഷയും വിശ്വാസവും വളർത്തിയെടുത്തു. ഇന്ന് രാജ്യത്തെ എല്ലാ വിഭാഗവും പാറപോലെ മോദിജിക്കൊപ്പം നിൽക്കുന്നു.
ക്ഷേമം, സദ്ഭരണം, വികസനം, ദേശീയ സുരക്ഷ, ചരിത്രപരമായ പരിഷ്‌കാരങ്ങൾ എന്നിവയുടെ സമാന്തര ഏകോപനത്തോടെ, അമ്മ ഭാരതത്തെ വീണ്ടും ഉന്നതസ്ഥാനത്ത് എത്തിക്കാനുള്ള ദൃഢനിശ്ചയം അദ്ദേഹം പൂർത്തീകരിച്ചു. നിർണായകമായ നേതൃത്വവും ആ നേതൃത്വത്തിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസവും കൊണ്ടുമാത്രമാണ് ഇത് സാധ്യമായത്.
भारतीय संस्कृति के संवाहक @narendramodi जी ने देश को अपनी मूल जड़ों से जोड़ हर क्षेत्र में आगे ले जाने का काम किया है।
मोदीजी की दूरदर्शिता व नेतृत्व में नया भारत एक विश्वशक्ति बनकर उभरा है। मोदी जी ने वैश्विक नेता के रूप में अपनी पहचान बनाई है, जिसका पूरी दुनिया सम्मान करती है।— Amit Shah (@AmitShah) September 17, 2022
ഭാരതീയ സംസ്‌കാരത്തിന്റെ പരിപാലകനായ നരേന്ദ്രമോദി രാജ്യത്തെ അതിന്റെ യഥാർത്ഥ വേരുകളുമായി ബന്ധിപ്പിച്ച് എല്ലാ മേഖലകളിലും മുന്നോട്ട് കൊണ്ടുപോകാൻ പ്രവർത്തിച്ചിട്ടുണ്ട്. മോദിജിയുടെ നേതൃത്വത്തിന് കീഴിൽ പുതിയ ഇന്ത്യ ഒരു ലോകശക്തിയായി ഉയർന്നു. ലോകം മുഴുവൻ ആദരിക്കുന്ന ഒരു ആഗോള നേതാവെന്ന നിലയിൽ മോദി ജി തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട് എന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. തന്റെ നേതൃത്വത്തിൽ രാജ്യത്ത് പുരോഗതിക്കും സദ്ഭരണത്തിനും അഭൂതപൂർവമായ ശക്തി നൽകിയ മോദി ഇന്ത്യയുടെ അന്തസ്സിനും ആത്മാഭിമാനത്തിനും പുതിയ ഉയരങ്ങൾ നൽകി. ദൈവം അദ്ദേഹം ആരോഗ്യവും ദീർഘായുസും നൽകട്ടേയെന്നും രാജ്‌നാഥ് സിംഗ് ആശംസിച്ചു.
भारत के यशस्वी प्रधानमंत्री, श्री @narendramodi को जन्मदिवस की हार्दिक बधाई एवं शुभकामनाएँ। उन्होंने अपने नेतृत्व से देश में प्रगति और सुशासन को अभूतपूर्व मज़बूती दी है और पूरे विश्व में भारत की प्रतिष्ठा और स्वाभिमान को नई ऊँचाई दी है। ईश्वर उन्हें स्वस्थ रखें और दीर्घायु करें।
— Rajnath Singh (@rajnathsingh) September 17, 2022
നരേന്ദ്രമോദി ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രതിഫലനവും ഭാരതീയതയുടെ പ്രതീകവുമാണ് എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മോദിയെക്കുറിച്ചുള്ള തന്റെ ലേഖനവും അദ്ദേഹം. പങ്കുവെച്ചു.
'एक भारत-श्रेष्ठ भारत के शिल्पकार'
गत आठ वर्षों में जनता ने जिस नए भारत की शिल्प रचना होते हुए देखी है, उससे वह इस निष्कर्ष पर पहुंच चुकी है कि आदरणीय प्रधानमंत्री श्री @narendramodi जी सच्चे अर्थों में जन आकांक्षाओं के प्रतिबिंब और भारतीयता के प्रतीक हैं।
पढ़ें मेरा यह लेख… pic.twitter.com/fu8eHtND43
— Yogi Adityanath (@myogiadityanath) September 17, 2022
Comments