തിരുവനന്തപുരം: മധു വധക്കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. 11 പ്രതികളാണ് കീഴടങ്ങിയത്. നേരത്തെ ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദ് ചെയ്ത വിചാരണക്കോടതി നടപടി ശരിവെച്ചിരുന്നു. 11-ാം പ്രതിയുടേത് ഒഴികെയുള്ളവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
സാക്ഷികളെ സ്വാധീനിച്ചുവെന്ന് വ്യക്തമായതോടെയാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ശരിവെച്ച ഹൈക്കോടതി വിധിയിൽ സന്തോഷമെന്ന് മധുവിന്റെ സഹോദരി പ്രതികരിച്ചു. മരക്കാർ, അനീഷ്, ബിജു, സിദ്ധിഖ്, അടക്കമുള്ളവരുടെ ഹർജികളാണ് തളളിയത്.
അതിനിടയിൽ ഒരു സാക്ഷികൂടി മൊഴിമാറ്റി. 46 ആം സാക്ഷി അബ്ദുൽലത്തീഫാണ് കൂറുമാറിയത്. പ്രതികൾ മധുവിനെ പിടിച്ചു കൊണ്ടുവരുന്നതും മർദ്ദിക്കുന്നതും കണ്ടുവെന്നായിരുന്നു അബ്ദുൽ ലത്തീഫ് ആദ്യം നൽകിയ മൊഴി. ഇതാണ് വിചാരണക്കോടതിയിൽ തിരുത്തിയത്.കോടതിയെ തെറ്റിദ്ധരിപ്പിച്ച 29 ആം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹർജി വ്യാഴാഴ്ച മണ്ണാർക്കാട് എസ്സി എസ്ടി വിചാരണക്കോടതി പരിഗണിക്കും.
Comments