കൊൽക്കത്ത: അസമിൽ കമ്യൂണിസ്റ്റ് ഭീകരസംഘടനയുടെ പ്രവർത്തനം വ്യാപിപ്പിച്ച ഭീകരൻ ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിൽ. കമ്യൂണിസ്റ്റ് ഭീകര സംഘടന നേതാവായ സാമ്രാട്ട് ചക്രവർത്തിയാണ് അറസ്റ്റിലായത്. ബംഗാളിലെ കല്യാണി എക്സ്പ്രസ് വേയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നിലവിൽ എൻഐഎ യുടെ കസ്റ്റഡിയിലുള്ള നേതാവ് അരുൺ കുമാർ ഭട്ടാചാര്യയ്ക്ക് സഹായം നൽകിയ കേസിലും ഇയാൾ പ്രതിയാണ്.
വടക്കൻ അസമിൽ സംഘടനയുടെ ശൃംഖലകൾ ആരംഭിച്ച കേസിൽ സെപ്റ്റംബർ രണ്ടിനാണ് ആറു പേർക്കെതിരെ എൻഐഎ കേസെടുത്തത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭട്ടാചാര്യ അറസ്റ്റിലായത്. സംഘടനയുടെ ബംഗാൾ ഘടകത്തിലെ സജീവ പ്രവർത്തകനാണ് സാമ്രാട്ടെന്ന് ഏജൻസി കണ്ടെത്തിയിരുന്നു. ഇയാൾ സംഘടനയെയും ഭട്ടാചാര്യയെയും തമ്മിൽ ബന്ധപ്പിക്കുന്ന മുഖ്യ കണ്ണിയായിരുന്നുവെന്നും എൻഐഎ അറിയിച്ചു.
കഴിഞ്ഞ ദിവസം തലയ്ക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനെ പിടികൂടിയിരുന്നു. ഝാർഖണ്ഡ് സ്വദേശിയായ കാരു ഹുലാസ് യാദവാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്വാഡിന്റെ പിടിയിലായത്. 15 ലക്ഷമാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരുന്നത്.
Comments