തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും സാങ്കേതികത്വം പറഞ്ഞ് വന്ധീകരണ പദ്ധതി ഉപേക്ഷിച്ച് സർക്കാർ. ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളില്ലത്തതാണ് പദ്ധതി നടപ്പാക്കാൻ സാധിക്കാത്തതെന്ന് വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ വിശദീകരണം. തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടും സർക്കാർ പദ്ധതി പുന:രാരംഭിക്കുന്നില്ല .
സംസ്ഥാനത്ത് തെരുവുനായ ശല്യം കൂടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ വെളിപ്പെടുത്തൽ.എട്ട് ജില്ലാ പഞ്ചായത്തുകളിലായി രണ്ട് ബ്ലോക്കിൽ ഓരോ എ ബി സി സെന്റർ വീതം സ്ഥാപിച്ചിരുന്നു. എന്നാൽ ആധുനിക സംവിധാനങ്ങൾ ഇല്ലാത്തതിനാൽ തെരുവ് നായകളിലെ വന്ധീകരണം നടത്താൻ കഴിയുന്നില്ല.
വന്ധീകരണ ശസ്ത്രക്രിയക്ക് ശേഷം നായ്‌ക്കളെ വൃത്തിയുള്ള കൂടുകളിൽ സംരക്ഷിക്കേണ്ടതുണ്ട് ഇത്തരത്തിൽ നായ്‌ക്കളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. കൂടാതെ നായ്‌ക്കളെ വന്ധീകരിക്കുന്നതിന് ആവശ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനങ്ങൾ വകുപ്പിന് സർക്കാർ ലഭ്യമാക്കേണ്ടതുണ്ട്.സർക്കാർ കാട്ടുന്ന ഈ അലംഭാവം സംസ്ഥാനത്ത് തെരുവ് നായ്‌ക്കൾ പെരുകുന്നതിനുള്ള പ്രധാന കാരണമാകുന്നു.
Comments