കറാച്ചി: ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയ ശേഷം നിർബന്ധിപ്പിച്ച് മുസ്ലിം യുവാക്കളുമായി വിവാഹം നടത്തി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന പെൺകുട്ടികളെയാണ് ഇവർ തട്ടിക്കൊണ്ടു പോയത്. 14 വയസ്സുള്ള മീന മേഘ്‌വാറിനെയും, നസ്രാപൂർ ഭാഗത്തുള്ള മറ്റൊരു പെൺകുട്ടിയെയുമാണ് തട്ടിക്കൊണ്ടുപോയത്. മിർപുർഖാസിലെ മാർക്കറ്റിൽ നിന്നും വീട്ടിലേക്ക് വരുമ്പോഴാണ് പെൺകുട്ടികളെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് പറയുന്നു.
സിന്ധു പ്രവിശ്യയിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി നിർബന്ധിപ്പിച്ച് മുസ്ലിം യുവാക്കളുമായി വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങൾ കൂടി വരികയാണ്. താർ, ഉമ്മർകോട്ട്, മിർപുർഘാസ്, ഖോട്ക്കി, ഖൈർപുർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഹിന്ദുക്കൾ കൂടുതലായി ഉള്ളത്. ഇവിടങ്ങളിൽ ജീവിക്കുന്നവരിൽ ഭൂരിഭാഗവും കൂലി തൊഴിലാളികളാണ്.
ജൂൺ മാസത്തിൽ കരീന കുമാരി എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി നിർബന്ധിപ്പിച്ച് മുസ്ലിം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു. മാർച്ചിൽ സത്രൻ ഓട്, കവീറ്റ ഭീൽ, അനിതാ ഭീൽ തുടങ്ങിയ മൂന്ന് പെൺകുട്ടികളെ തട്ടി കൊണ്ടു പോയി മതം മാറ്റുകയും എട്ട് ദിവസത്തിന് ശേഷം മുസ്ലിം യുവാക്കളുമായി വിവാഹം നടത്തുകയും ചെയ്തിരുന്നു. മറ്റൊരിടത്ത് പൂജാകുമാരി എന്ന പെൺകുട്ടിയെ മുസ്ലിം യുവാവ് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും താൽപ്പര്യമില്ലെന്ന് അറിയിച്ച അവളെ വെടി വെച്ച് കൊലപ്പെടുത്തുകയും ചെയ്തു.
2019 ജൂലൈ 19ന് പാകിസ്താൻ നിയമസഭയിൽ ഹിന്ദു പെൺക്കുട്ടികളെ മതപരിവർത്തനം ചെയ്യുന്ന നടപടി നിർത്തണമെന്ന് ചൂണ്ടിക്കാട്ടി പ്രമേയം അവതരിപ്പിച്ചു. നിരവധി പേരുടെ എതിർപ്പുകൾ മറികടന്ന് പ്രമേയം ഹിന്ദുക്കൾക്ക് അനുകൂലമായി പാസാവുകയും ചെയ്തു. എന്നാൽ നിർബന്ധിപ്പിച്ച് മതപരിവർത്തനം ചെയ്യരുതെന്ന നടപടി പിൻവലിക്കുകയും തുടർന്ന് ഇതിനെതിരായി വീണ്ടും സമർപ്പിച്ച ബിൽ തള്ളുകയുമാണ് പാകിസ്താൻ നിയമസഭ ചെയ്തത്.
Comments