ന്യൂയോർക്ക്: ഭൂമിയ്‌ക്ക് നേരെ വരുന്ന ഉൽക്കകളെ പ്രതിരോധിച്ച് ദിശമാറ്റാനുള്ള നാസയുടെ ഡാർട്ട് ദൗത്യം ഇന്ന്. അതിവേഗം വരുന്ന ഉൽക്കയെ വെടിയുണ്ടയേക്കാൾ വേഗത്തിലാ യിരിക്കും പ്രതിരോധിക്കുന്ന ഉപഗ്രഹം ഇടിച്ചു തെറിപ്പിയ്‌ക്കുക എന്നാണ് സൂചന. ദ ഡബിൾ ആസ്‌ട്രോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്(ഡാർട്ട്) നാസയ്‌ക്ക് വേണ്ടി ജോൺ ഹോപ്കിൻസ് യൂണി വേഴ്‌സിറ്റിയുടെ അപ്ലയ്ഡ് ഫിസിക്‌സ് ലാബോറട്ടറിയാണ് നിയന്ത്രിക്കുന്നത്.
ഉൽക്കയെ ഇടിച്ചുതെറിപ്പിക്കുന്ന ദൗത്യം അമേരിക്കൻ സമയം വൈകിട്ട് 7.14നായിരിക്കും (നാളെ ഇന്ത്യൻ സമയം പുലർച്ചെ 4.44) മെന്നാണ് കണക്കുകൂട്ടൽ. ക്യൂബ് ആകൃതിയുള്ള പ്രത്യേക ബഹിരാകാശ വാഹനമാണ് ഉൽക്കയുടെ ദിശമാറ്റുക. ഭൂമിയ്‌ക്ക് നേരെ വരുന്ന ഉൽക്കയ്‌ക്ക് ഒരു ഫുട്‌ബോൾ സ്‌റ്റേഡിയത്തിന്റെ വലുപ്പമുണ്ടെന്നാണ് കണക്കുകൂട്ടൽ. ഭൂമിയിൽ നിന്ന് 11 ദശലക്ഷം കിലോമീറ്റർ ദൂരത്തുവെച്ചാകും ആഘാതം നടക്കുക.
ഡാർട്ട് ദൗത്യ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ തൽസമയ ദൃശ്യങ്ങൾ പകർത്തും. നാസയിലേയ്‌ക്ക് ദൃശ്യങ്ങൾ ഇന്ത്യൻ സമയം പുലർച്ചെ 3.30 മുതൽ ലഭിച്ചു തുടങ്ങുമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.
Comments