തിരുവനന്തപുരം: രാജ്യവിരുദ്ധപ്രവർത്തനങ്ങൾ നിരന്തരം നടത്തി കലാപങ്ങൾക്കും നിരവധി നിരപരാധികളുടെ കൊലപാതകങ്ങൾക്കും കാരണക്കാരായ പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുകയാണ്. തങ്ങൾക്കെതിരെ തിരിയുന്നവരെ ഏത് വിധേയനെയും ഉൻമൂലനം ചെയ്യുക,ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക,എന്നിവയാണ് ഭീകരസംഘടനയുടെ അടിസ്ഥാന തത്വങ്ങൾ.
മറ്റ് ഭീകരസംഘടനകളിൽ നിന്നും ഫണ്ട് ശേഖരിച്ചും,യുവാക്കളെ ബ്രയിൻവാഷ് ചെയ്തും ലൗജിഹാദ് നടത്തിയും അവർ അംഗബലം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. അപകടം മനസിലാക്കി ഭീകരസംഘടനയ്‌ക്കെതിരെ പടപൊരുതിയ,ശബ്ദമുയർത്തിയ പലരെയും വെട്ടിക്കൊല്ലുകയും ജീവച്ഛവമാക്കുകയും ചെയ്തു. മതഭ്രാന്തിൽ കാഴ്ച നഷ്ടപ്പെട്ട ഭീകരർ നിരവധി പേരെയാണ് ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
മതഭീകരർ കൊന്നുതള്ളിയ ആർഎസ്എസ് പ്രവർത്തൻ ശ്രീനിവാസന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നാണ് ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച വിവരം ലഭിച്ചത്. ശ്രീനിവാസൻ കൊലക്കേസിൽ ഒരാഴ്ച മുൻപാണ് പോപ്പുലർഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കർ സിദിഖിനെയും പിഎഫ്‌ഐ മലപ്പുറം തിരൂർ മേഖല നേതാവ് സിറാജുദ്ദീനേയും പോലീസ്് പിടികൂടിയത്. ഇരുവരുടേയും ലാപ്പ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ ആണ് ഹിറ്റ് ലിസ്റ്റ് വെളിച്ചത്തായത്.
400 ഓളം ആളുകളാണ് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത്. സിറാജുദ്ദീനിൽ നിന്നും കണ്ടെത്തിയ പട്ടികയിൽ 378 പേരുകളാണുള്ളത്. പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കർ സിദിഖിന്റെ ലാപ് ടോപ്പിൽ നിന്നും ലഭിച്ചത് 380 പേരുടെ ചിത്രങ്ങളാണ്. ഹിറ്റ്‌ലിസ്റ്റിൽ ഒരു സിഐയും ഒരു സിവിൽ പോലീസ് ഓഫീസറും അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നത് സംഘടനയുടെ പകയുടെ ആഴം പുറത്തു കൊണ്ടു വരുന്നു. എൻഐഎയുടെ രഹസ്യ റെയ്ഡിന് മുൻപേ തന്നെ ഈ വിവരങ്ങൾ പോലീസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിരുന്നു.
ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് സിറാജുദ്ദീൻ ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു ഗൂഢാലോചന നടന്നത്. മലപ്പുറത്തെ 12 ആർഎസ്എസ് ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു.
Comments