ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള മതവർഗീയ സംഘടനകളെ നിരോധിച്ചിട്ട് കാര്യമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം സംഘടനകളെ രാഷ്‌ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ശത്രുതയും ഭീതിയും വളർത്തുന്ന രാഷ്‌ട്രീയത്തിന് പരിഹാരം ബുൾഡോസർ രാഷ്‌ട്രീയമല്ലെന്നാണ് യെച്ചൂരിയുടെ വാദം.
പോപ്പുലർ ഫ്രണ്ട് തീവ്രവാദ കാഴ്ചപ്പാടുള്ള സംഘടനയാണ്. എന്നാൽ പിഎഫ്‌ഐനെയോ മറ്റേതെങ്കിലും ഭീകരവാദ പ്രവർത്തനം നടത്തുന്ന സംഘടനയെയോ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ഭീകരതയുടെ രാഷ്‌ട്രീയത്തെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. മതപരമായ ചേരിതിരിവ് ഉണ്ടാക്കുന്ന രാഷ്‌ട്രീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും യെച്ചൂരി വ്യക്തമാക്കി.
പിഎഫ്‌ഐയുടെ വിഭാഗീയ ആശയങ്ങൾ രാഷ്‌ട്രീയമായി നേരിടണം. കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ഒരു വശത്ത് ആർഎസ്എസ് ആണ്. ആർഎസ്എസ് അക്രമം അവസാനിപ്പിച്ചാൽ കേരളത്തിലെ പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന് പറഞ്ഞ യെച്ചൂരി, എല്ലാവിധ തീവ്രവാദ പ്രവർത്തനങ്ങളെയും സിപിഎം എതിർക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
Comments