തിരുവനന്തപുരം: ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിരോധിക്കപ്പെട്ട ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്നും കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് സുരക്ഷാ ഭീഷണി നേരിടുന്നതായി കേന്ദ്രം മുന്നറിയിപ്പ് നൽകിയയിനെ തുടർന്നാണ് സുരക്ഷ വർദ്ധിപ്പിച്ചത്. പിഎഫ്‌ഐ പ്രവർത്തകനായിരുന്ന മുഹമ്മദ് ബഷീറിന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിൽ ഹിറ്റ്‌ലിസ്റ്റ് കണ്ടെടുത്തിരുന്നു. ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്നവർക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ അർദ്ധ സൈനിക വിഭാഗത്തിലെ കമാൻഡോകളെ നിയോഗിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. 11 പേർ രണ്ട് ഷിഫ്റ്റുകളിലായാകും സുരക്ഷ നൽകുക. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നേരത്തെ ആലുവയിൽ ആർഎസ്എസ് നേതാക്കൾക്ക് കേന്ദ്ര സേന സുരക്ഷ നൽകിയിട്ടുണ്ട്. ഇതിന് പുറമേയാണ് അഞ്ച് നേതാക്കൾക്ക് കൂടി വൈ കാറ്റഗറി സുരക്ഷ നൽകിയിരിക്കുന്നത്. നേതാക്കളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Comments