കണ്ണൂർ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വേർപാടിനോടനുബന്ധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഎം. ഒക്ടോബർ മൂന്നിന് തലശേരി, ധർമ്മടം, കണ്ണൂർ നിയോജക മണ്ഡലങ്ങളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സഖാവ് കോടിയേരിയുടെ ശവസംസ്‌കാരം കഴിയുന്നത് വരെ ജനങ്ങൾ സഹകരിക്കണമെന്നും അവശ്യ സർവീസുകളും വാഹനങ്ങളും ഹർത്താലിൽ നിന്ന് ഒഴിവാക്കുന്നതാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു.
ഭൗതികദേഹം ഞായറാഴ്ച കണ്ണൂരിൽ എത്തിക്കും. ചെന്നൈയിൽ നിന്നും ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം തലശേരിയിൽ എത്തുകയെന്നാണ് വിവരം. തലശേരി ടൗൺ ഹാളിൽ ഞായറാഴ്ച മുഴുവൻ നേരവും പൊതുദർശനത്തിന് വെക്കും.
തിങ്കളാഴ്ച രാവിലെ പത്ത് മണി വരെ കോടിയേരിയിലെ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതൽ ഉച്ചയ്‌ക്ക് രണ്ട് മണി വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ കണ്ണൂരിലെ അഴീക്കോടൻ മന്ദിരത്തിലും പൊതുദർശനമുണ്ടാകും. തുടർന്ന് മൂന്ന് മണിക്ക് പയ്യാമ്പലത്താണ് ശവസംസ്‌കാരം നടക്കുകയെന്നും എംവി ജയരാജൻ അറിയിച്ചു.
Comments