ബാരാമുല്ല: കശ്മീരിലെ ഗുപ്‌കർ മാതൃകയെ തകർത്ത് ദൂരെയെറിഞ്ഞ് വികസനത്തിന്റെ പാതയിലേക്ക് കൊണ്ടു വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അമിത് ഷാ. ബാരാമുല്ലയിൽ സംഘടിപ്പിച്ച പടുകൂറ്റൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെയും നേതൃത്വത്തിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്.
കശ്മീരിൽ ജനാധിപത്യം മൂന്ന് കുടുംബങ്ങൾക്ക് മാത്രമുള്ളതായിരുന്നു. കൂടാതെ എംഎൽഎമാർ, എംപിമാർ തുടങ്ങിയവർ തുടങ്ങിയവർ മാത്രം വെച്ചനുഭവിച്ചു പോന്ന ജനാധിപത്യത്തെ നരേന്ദ്ര മോദി ജനങ്ങളിലേക്ക് എത്തിച്ചു. ബിജെപി ഗവൺമെൻറ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെ നാഷണൽ കോൺഫറൻസും പിഡിപിയും കോൺഗ്രസും ഉൾപ്പെടെയുളള പാർട്ടികൾ നടത്തിയ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്തും അമിത് ഷാ എടുത്തു പറഞ്ഞു
തീവ്രവാദ കേന്ദ്രമായിരുന്ന കശ്മീർ ഇപ്പോൾ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാണ്. ഒരു വർഷത്തിൽ 6 ലക്ഷം ടൂറിസ്റ്റുകൾ എത്തിയിരുന്ന കശ്മീരിൽ ഒക്ടോബർ ആയപ്പോൾ 22 ലക്ഷം വിനോദ സഞ്ചാരികളാണ് എത്തിയത്. മെഹ്ബൂബ മുസ്ത്ഫതിയും , ഷാബാബും ചേർന്ന് യുവാക്കളുടെ കയ്യിൽ കല്ലുകളും ആയുധങ്ങളും നൽകി അക്രമം സൃഷ്ടിക്കാനാണ് ഇക്കാലമത്രയും ശ്രമിച്ചത്. എന്നാൽ നരേന്ദ്ര മോദി അവരുടെ കൈകളിലേക്ക് മൊബൈലും, ലാപ്ടോപ്പുമാണ് നൽകിയത്.
വീടില്ലാത്തവർക്കായി നരേന്ദ്ര മോദി സർക്കാർ 1 ലക്ഷം ഭവനങ്ങൾ നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 70 വർഷമായി മുഫ്തിമാർക്കും അബ്ദുല്ലമാർക്കും ചെയ്യാൻ കഴിയാത്ത കാര്യമാണ് നരേന്ദ്ര മോദി ചെയ്തത്. ബിജെപി സർക്കാർ വികസനവും, തൊഴിലവസരങ്ങളും കശ്മീരിൽ കൊണ്ടുവന്നു.
ഗുപ്‌കർ മാതൃകയെന്നാൽ തോക്കും, കല്ലുകളും, മാരകായുധങ്ങളുമായി അക്രമം നടത്തുക എന്നതാണ്. എന്നാൽ മോദി മാതൃകയും ഗുപ്‌കർ മോഡലും തമ്മിൽ വലയ വ്യത്യാസമുണ്ട്. ജമ്മു കശ്മീരിൽ ജനങ്ങൾക്കായി വോട്ടർ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ് സർക്കാർ. നടപടി പൂർത്തിയായാൽ നിയമസഭ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments