തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നോർവേ സന്ദർശനത്തിന് സഖാക്കളും ദേശാഭിമാനിയും പറയുന്ന ന്യായീകരണങ്ങൾ പൊളിച്ചടുക്കി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഭക്ഷ്യസംസ്കരണ മേഖലയിൽ 150 കോടിയുടെ നിക്ഷേപം കേരളത്തിൽ നടത്താൻ നോർവെ സമ്മതിച്ചു എന്ന് മുഖ്യമന്ത്രിയുടെ സന്ദർശനത്തെ അധികരിച്ച് വാർത്തകൾ വന്നിരുന്നു. ഇതിന്റെ യാഥാർത്ഥ്യമാണ് പരിഹാസ രൂപേണ സന്ദീപ് വാചസ്പതി തുറന്നു കാട്ടുന്നത്.
മലയാളിയായ നവാസ് മീരാന്റെ ഈസ്റ്റേൺ കമ്പനിയിൽ 2020 സെപ്തംബർ 5 ന് നോർവെ കമ്പനിയായ ഓർക്ക്ലെ ഫുഡ്സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടിയതാണ്. ഇപ്പോൾ അവർ ഒരു 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു. അവിടെ മുഖ്യമന്ത്രിക്കും കൂട്ടർക്കും എന്താണ് റോൾ എന്നാണ് സന്ദീപ് വാചസ്പതിയുടെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിച്ചടുക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: നുമ്മടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവർ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവെ വരെ പോയി ചർച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. നവാസ് മീരാന്റെ ഈസ്റ്റേൺ കമ്പനിയിൽ 2020 സെപ്തംബർ 5 ന് നോർവെ കമ്പനിയായ ഓർക്ക്ലെ ഫുഡ്സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടിയതാണ്. ഇപ്പൊൾ അവർ ഒരു 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു. അത്ര മാത്രം. അവിടെ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി വി. പി ജോയ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ.രാമചന്ദ്രൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സർക്കാരിന്റെ ഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, ഇന്ത്യൻ എംബസി കോൺസുലർ വെങ്കിടരാമൻ എന്നിവർക്ക് എന്തായിരുന്നു റോൾ എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ നന്നായിരുന്നു. നാട്ടുകാരുടെ പൈസാ കളയാൻ ഓരോ ഉടായിപ്പുകൾ എന്നല്ലാതെ മറ്റെന്താണ്?
Comments