ഗാന്ധിനഗർ: ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച 25 പാകിസ്താൻ നാവികസേനാംഗങ്ങൾക്കെതിരെ കേസെടുത്ത് ഗുജറാത്ത് പോലീസ്. ഏഴ് മത്സ്യത്തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ഹർസിദ്ധി എന്ന ഇന്ത്യൻ ബോട്ടിൽ ജാഖൗ തീരത്തിനടുത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം. പാകിസ്താൻ മറൈൻ സെക്യൂരിറ്റി ഏജൻസിയുടെ ‘പിഎംഎസ്എ ബർകറ്റ് 1060’ എന്ന ബോട്ടിലെത്തിയ 25 ജവാൻമാർ ഇന്ത്യൻ ബോട്ടിന് നേരെ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. അവർ ബോട്ട് നശിപ്പിച്ച് മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഇവരെ വടി കൊണ്ട് മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി വിട്ടയച്ചതായും തൊഴിലാളികൾ പറഞ്ഞു.
കോസ്റ്റ്ഗാർഡിന്റെ ബോട്ടിലാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവരെ ഗുജറാത്തിലെ കച്ച് ജില്ലയിലെ ജാഖൗ തുറമുഖത്ത് എത്തിച്ചതായി പോർബന്തർ പോലീസ് സൂപ്രണ്ട് രവി മോഹൻ സൈനി അറിയിച്ചു. തുടർന്ന് തൊഴിലാളികളുടെ പരാതിയിൽ പോലീസ് കേസെടുത്തു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
Comments