തൃശൂർ: സിനിമ സഹ സംവിധായകൻ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട കാരുകുളങ്ങര വെളുത്തേടത്ത് ബാലകൃഷ്ണന്റെ മകൻ ദീപുവാണ് (41) മരിച്ചത്.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കുളത്തിൽ തിങ്കളാഴ്ച രാവിലെ കുളിക്കുന്നതിനിടെയായിരുന്നു സംഭവം. തുടർന്ന് അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർ സുബ്രമണ്യൻ, ഫയർ ഓഫീസർമാരായ ജിതിൻ രാജ്, സജീഷ് ഉല്ലാസ്, ആന്റു, അരുൺരാജ്, രഞ്ജിത്, മഹേഷ്, ഷിജോർ എന്നിവരടങ്ങുന്ന സംഘം രക്ഷാപ്രവർത്തനത്തിനെത്തി. തുടർന്ന് ഇരിങ്ങാലക്കുട പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ലാസ്റ്റ് ബെഞ്ച്, ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ സിനിമകളുടെ അസിസ്റ്റന്‌റ് ഡയറക്ടറായി സംവിധായകൻ വിജു അശോകനോടൊപ്പം ദീപു പ്രവർത്തിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ സംസ്‌കാരം നടക്കും. ഭാര്യ നിമ്മി, മക്കൾ പ്രാർത്ഥന, പത്മസൂര്യ.
Comments