ലണ്ടൻ: അടുത്ത 15 വർഷത്തിനിടെ ഇന്ത്യ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാനാകില്ലെന്ന് യുകെ മുൻ ട്രഷറി വകുപ്പ് മന്ത്രി ജിം ഒനീൽ. ഇന്ത്യക്കുള്ള സക്രിയമായ തൊഴിലാളി ശക്തി മറ്റൊരു രാജ്യത്തിനും അവകാശപ്പെടനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനവും സമീപകാല രാഷ്‌ട്രീയ സംഭവ വികാസങ്ങളും ചൈനക്ക് തിരിച്ചടിയാകുമെന്നും അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് നിലവിലെ ആഗോള സാമ്പത്തിക സാഹചര്യം ഭംഗിയായി പ്രയോജനപ്പെടുത്താൻ കഴിയും. ചൈനയേക്കാൾ വേഗത്തിൽ ഇന്ത്യ വളർച്ച കൈവരിക്കുന്ന കാലമാണ് വരാൻ പോകുന്നത്. ജർമ്മനിക്കും ജപ്പാനും വൻ ഭീഷണിയാണ് നിലവിൽ വിദേശ നിക്ഷേപ രംഗത്ത് പോലും ഇന്ത്യ കൈവരിക്കുന്ന വളർച്ചയെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പരിഷ്കരണ നയങ്ങളുമായി മുന്നോട്ട് പോവുകയും ഗ്രാമപ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുകയും ഒപ്പം നഗര മേഖലകളുടെ വികസനത്തിന് ഗതിവേഗം നഷ്ടമാകാതിരിക്കുകയും വേണം. നിലവിൽ സുരക്ഷിതവും സുതാര്യവുമായ നിക്ഷേപ മേഖലയായാണ് ബഹുരാഷ്‌ട്ര കമ്പനികൾ ഇന്ത്യൻ വിപണിയെ കാണുന്നതെന്നും ഒനീൽ വ്യക്തമാക്കി.
Comments