ന്യൂഡൽഹി : മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ മുസ്ലീം പുരോഹിതൻ അറസ്റ്റിൽ. ഗുരുഗ്രാമിലെ കരാവൽ നഗറിലാണ് സംഭവം. മദീന മസ്ജിദിലെ മുഹമ്മദ് ജാവേദിനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.
കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന 11 കാരന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം വന്നതോടെയാണ് അമ്മ സംഭവം അന്വേഷിച്ചത്. എന്നാൽ ഒന്നും തുറന്നുപറയാൻ കുട്ടി തയ്യാറായിരുന്നില്ല. ഇതോടെ 11 കാരനെ അമ്മ കൗൺസിലിംഗിന് വിധേയനാക്കി. തുടർന്നാണ് കുട്ടി മദ്രസയിൽ നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്.
20 വിദ്യാർത്ഥികൾക്കൊപ്പമാണ് പുരോഹിതൻ മദ്രസയിൽ താമസിക്കുന്നത്. ഒരു ദിവസം കുട്ടിയെ മുറിയിലേക്ക് വിളിപ്പിച്ച് മോശമായി സ്പർശിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. ഇത് ഇടയ്‌ക്കിടെ തുടർന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥി പറഞ്ഞു.
Comments