ജയ്പൂർ: രാജസ്ഥാനിൽ നിന്ന് രണ്ടംഗ സംഘം തട്ടികൊണ്ടു പോയ കുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ 15-ന് രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭിവാദിയിൽ നിന്നാണ് 13-ഉം 8-ഉം 7-ഉം വയസ്സുള്ള മൂന്ന് സഹോദരന്മാരെ കാണാതായത്. തട്ടികൊണ്ടു പോയവർ 8 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. മഹാവീർ തേലി, മഞ്ജ ഖുഷ്‌വ എന്നിവരാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയതായി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. 7 വയസ്സുള്ള മൂന്നാമത്തെ കുട്ടിയ്‌ക്കായി തിരച്ചിൽ നടക്കുകയാണ്.
തട്ടിക്കൊണ്ടുപോയവർ തിങ്കളാഴ്ച കുട്ടികളുടെ പിതാവും പച്ചക്കറി കച്ചവടക്കാരനുമായ ഗ്യാൻ സിംഗ്വെറിനെ വിളിച്ച് 8 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കുട്ടികൾ ഭയന്ന് കരച്ചിൽ ആരംഭിച്ചപ്പോൾ ഇരുവരെയും കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. പണം ആവശ്യപ്പെട്ട് വിളിക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്തിയതായി പോലീസ് സൂപ്രണ്ട് പറഞ്ഞു. മൂവരെയും കൊലപ്പെടുത്തി കുത്തബ് മിനാർ മെട്രോ സ്‌റ്റേഷനു പിന്നിലെ കാട്ടിൽ തള്ളുകയായിരുന്നുവെന്നാണ് പ്രതികൾ ആദ്യം പോലീസിനോട് പറഞ്ഞത്. പോലീസ് സംഘം രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. മൂന്നാമത്തെ കുട്ടിയ്‌ക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു.
പ്രതികളായ തേലിയും ഖുഷ്‌വയും ബിഹാർ സ്വദേശികളാണ്. ഇവരിൽ ഒരാൾ കട നടത്തുകയും മറ്റൊരാൾ ഫാക്ടറിയിൽ ജോലി ചെയ്യുകയുമാണ്. കുട്ടികളുടെ കഴുത്തറുത്ത് കൊല്ലുയായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. പ്രതികൾ മയക്കുമരുന്നിന് അടിമകളാണ്. സംഭവത്തിൽ രാജസ്ഥാൻ ഉദ്യോഗസ്ഥർ കേസെടുത്തതിന് ശേഷമാണ് തട്ടിക്കൊണ്ടുപോയ വിവരം തങ്ങളെ അറിയിച്ചതെന്ന് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ചന്ദൻ ചൗധരി പറഞ്ഞു.
Comments