കൊല്ലം: ശൂരനാട് വീടിനുമുൻപിൽ ജപ്തി നോട്ടീസ് പതിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത് ഒരുമാസം പൂർത്തിയാകുമ്പോഴേക്കും അന്വേഷണം നിലച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ലെന്നും അഭിരാമിയുടെ കുടുംബം ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ കുട്ടിയുടെ ചിതാഭസ്മവുമായി കേരള ബാങ്കിന് മുന്നിൽ സമരം ചെയ്യാൻ ഒരുങ്ങുകയാണ് കുടുംബം.
ഇരുപത് വർഷത്തിലധികമായി സി.പിഎമ്മിലും പാർട്ടിയുടെ ബഹുജന സംഘടനകളിലും പ്രവർത്തിച്ച കൊല്ലം ശൂരനാട് സ്വദേശി അജികുമാറിനും കുടുംബത്തിനും സി.പി.എം തന്നെ നേതൃത്വം നൽകുന്ന സർക്കാരിൽ നിന്നുണ്ടായ തിക്താനുഭവമാണ് ജനം ടി വി യോട് പങ്കുവെച്ചത്. വീടിനുമുൻപിൽ കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിനെ തുടർന്നാണ് അജികുമാറിന്റെ മകൾ ഡിഗ്രി വിദ്യാർത്ഥിനിയായ അഭിരാമി ആത്മഹത്യ ചെയ്തതത്. ഇതിന് പിന്നാലെ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ ഉറപ്പു നൽകിയതാണ്. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ , ധനമന്ത്രി കെ എൻ ബാലഗോപാൽ , കേരള ബാങ്ക് ചെയർമാൻ കോട്ടമുറിക്കൽ എന്നിവർ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കുടുംബം പ്രതിഷേധിക്കാനൊരുങ്ങുന്നത്.
അഭിരാമിയുടെ ചിതാഭസ്മവുമായി കേരള ബാങ്ക് പതാരം ബ്രാഞ്ചിലും, കൊല്ലം ജില്ലാ ആസ്ഥാനത്തും തിരുവനന്തപുരത്തും സമരം ചെയ്യാനാണ് തീരുമാനം.
Comments