ചെന്നൈ: സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വീണ്ടും കരുത്തുറ്റ പ്രകടനവുമായി കേരള ടീം. ജമ്മുകശ്മീരിനെ 62 റൺസിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ്‌ചെയ്ത കേരള ടീം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ184 റൺസ് നേടി. മറുപടിയായി ജമ്മുകശ്മീരിന് 122 റൺസ് നേടാനേ കഴിഞ്ഞുള്ളു. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരായ കർണ്ണാടകയെ തോൽപ്പിച്ച കേരളം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.
കേരളത്തിനായി ബാറ്റിംഗിൽ നായകൻ സഞ്ജു സാംസണിന്റെ ക്ഷമയോടെ നേടിയ 61 റൺസും സച്ചിൻ ബേബിയുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെ പിറന്ന 62 റൺസുമാണ് കേരളത്തിന് മികച്ച സ്‌കോർ നൽകിയത്. ബൗളിംഗിൽ ബേസിൽ തമ്പിയും കെ.എം. ആസിഫും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി. വൈശാഖ് ചന്ദ്രൻ 2 വിക്കറ്റും സിജോമോൻ ജോസഫും സുധേശൻ മിഥുൻ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീനെ പൂജ്യത്തിന് നഷ്ടപ്പെട്ടെങ്കിലും വൺ ഡൗണായി ഇറങ്ങിയ സഞ്ജു ഒറ്റത്ത് നങ്കൂരമിട്ട് ടീമിനെ നയിച്ചു. 56 പന്തിൽ 62 റൺസ് നേടിയാണ് സഞ്ജു പുറ ത്തായത്. സച്ചിൻ ബേബി 32 പന്തിലാണ് അതിവേഗം 62 റൺസ് വാരിക്കൂട്ടിയത്. റോഹൻ 29 റൺസ് നേടിയപ്പോൾ അബ്ദുൾ ബാസിത് 24 റൺസുമായും വിഷ്ണു വിനോദ് ഒരു റൺസുമായും വാലറ്റത്ത് പുറത്താകാതെ നിന്നു.
ടീം ഇന്ത്യയുടെ യുവ പേസറായ ഉമ്രാൻ മാലിക്കിനെ കണക്കറ്റ് ശിക്ഷിച്ചാണ് കേരള ബാറ്റർ മാർ തങ്ങളുടെ മികവ് പുറത്തെടുത്തത്. നാല് ഓവറിൽ ഉമ്രാൻ വിട്ടുകൊടുത്തത് 41 റൺ സാണ്. കശ്മീർ ബൗളർമാരിൽ 2 വിക്കറ്റ് വീഴ്‌ത്തിയ മുജ്തബ യൂസഫും നന്നായി അടിവാങ്ങി ക്കൂട്ടി. ആബിദ് മുഷ്താഖ്, ഉമ്രാൻ മാലിക്, എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.
ഗ്രൂപ്പിൽ കർണ്ണാടകയ്‌ക്ക് പിന്നാലെ ഹരിയാനയും സർവ്വീസസുമാണ് കേരളത്തിന് മുന്നിലുള്ളത്. കേരളം അഞ്ചു കളികളിലായി മൂന്ന് ജയവും രണ്ടു തോൽവിയുമായി 12 പോയിന്റാണ് നേടിയിരിക്കുന്നത്. കരുത്തരായ മഹാരാഷ്‌ട്ര കേരളത്തിന് പിറകിൽ അഞ്ചാം സ്ഥാനത്താണ്.
Comments