ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ലോക് കേരള സഭ യൂറോപ്പ്-യുകെ റീജിയണൽ കോൺഫറൻസ് കൂടുതൽ വിവാദമാകുന്നു. പരിപാടിയിൽ പങ്കെടുത്തവരിൽ പാകിസ്താൻ പ്രതിനിധികളും ഉണ്ടെന്ന് കണ്ടെത്തൽ. സംഭവത്തിൽ വിദേശകാര്യമന്ത്രാലയം അന്വേഷഷണം ആരംഭിച്ചു.
യൂറോപ്യൻ മേഖലയിൽ നിന്നുള്ള ലോക കേരളസഭയിലെ അംഗങ്ങളും,വിവിധ കലാസാംസ്‌കാരിക രംഗങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പടെ 120 പേർക്കാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്. ഇവർക്ക് ഔദ്യോഗിക ക്ഷണക്കത്ത് നൽകിയിരുന്നു. എന്നാൽ പരിപാടിയിൽ 160 പേർ പങ്കെടുത്തു. ഇതിൽ പാക് പൗരന്മാരും പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.
മുഖ്യസംഘാടകനായ ആഷിക് മുഹമ്മജ് നാസ്സാറിന്റെ ക്ഷണം സ്വീകരിച്ചാണ് ഇവരെത്തിയത്. ഇംഗ്ലണ്ടിൽ പാക് ക്യാപിറ്റൽ എന്നറിയപ്പെടുന്ന ബിർമിങ്ങാമിലെ സോളിഹാളിലാണ് ഇയാൾ താമസിക്കുന്നത്. ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷന് മുൻപിൽ പാകിസ്താനി,യമനി,പൗരന്മാരെ അണിനിരത്തി ഇന്ത്യൻ സർക്കാരിനെതിരെ ആഷിക് വിദ്വേഷകരമായി മുദ്രാവാക്യം വിളിക്കുന്നതിന് നേതൃത്വം നൽകിയിരുന്നു. ഇങ്ങനെയൊരാൾ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലെ മുഖ്യസംഘാടകനായി എന്നത് വലിയ സംശയങ്ങൾക്ക് കാരണമാകുന്നുണ്ട്.
നിരവധി മലയാളിസംഘടനാ പ്രതിനിധികൾക്കും യുകെയിലെയും യൂറോപ്പിലെയും മലയാളി പത്രങ്ങൾക്കും എൻഎസ്എസ്.എസ്എൻഡിപി, ക്രിസ്ത്യൻ മലയാളി സംഘടനകൾ എന്നിവയെ തഴഞ്ഞിട്ടാണ് പാക് പൗരന്മാരെയടക്കം പരിപാടിയിലെത്തിച്ചത്.
പ്രമുഖരായ പലയെും ഒഴിവാക്കി ആഷിക്കിന്റെ ഇഷ്ടക്കാരയെ പരിപാടിയിലേക്ക് തിരുകി കയറ്റിയതിനെ യുകെ മലയാളി സമൂഹം ആശങ്കയോടെയാണ് കാണുന്നത്.
Comments