വാഷിംഗ്ടൺ: അമേരിക്കയിലെ മിസൗറിയിൽ ഹൈസ്‌കൂളിന് നേരെയുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ മരിച്ചു. സെന്റ് ലൂയിസ് നഗരത്തിലെ ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് കൊലപ്പെടുത്തിയെന്നാണ് വിവരം.നിങ്ങൾ എല്ലാം മരിക്കാൻ പോകുന്നു എന്ന് ആക്രോശിച്ചാണ് അക്രമി വെടിയുതിർത്തത്.വെടിയുതിർത്തതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും വാതിലുകളും ജനാലകളും ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു
സെൻട്രൽ വിഷ്വൽ ആൻഡ് പെർഫോമിംഗ് ആർട്‌സ് ഹൈസ്‌കൂളിന് നേരെയായിരുന്നു ആക്രമണം നടന്നത്. ഒരാൾ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ കൂടി ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു.
പ്രതിക്ക് 20 വയസ് പ്രായം തോന്നിക്കുമെന്നാണ് പോലീസ് അറിയിച്ചത്. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ആക്രമണ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. ഈ വർഷം ഇത് 40 ാമത്തെ തവണയാണ് അമേരിക്കയിൽ വെടിവെപ്പുണ്ടാകുന്നത്.
Comments