കോയമ്പത്തൂർ;കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിനു മുന്നിലെ അപ്രതീക്ഷിത സ്‌ഫോടനത്തിന്റെ ഞെട്ടലിലാണ് വിശ്വാസി സമൂഹം. ക്ഷേത്രത്തിന് നേരെ നേരത്തെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വിനായക ക്ഷേത്രത്തിലെ ശില 2004ൽ തകർത്തു, 2006ൽ ക്ഷേത്രത്തിലേക്ക് മലം എറിഞ്ഞു എന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ പ്രദോഷ ദിവസം ലക്ഷ്യമിട്ടത് ആയിരിക്കാം പ്രതികൾ സ്‌ഫോടനം നടത്തിയത് എന്നും ജനങ്ങൾ സംശയം പ്രകടിപ്പിച്ചു.
സാധാരണ വിശേഷ ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാറുള്ള ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് മുന്നിൽ വച്ചാണ് കാർ പൊട്ടിത്തെറിച്ചത്. ക്ഷേത്രത്തിന്റെ മുന്നിലെ ആൽമരത്തിൽ ഇപ്പോഴും അതിന്റെ പാടുകളുണ്ട്
ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് പ്രേദേശവാസികൾ പറയുന്നതിങ്ങനെ ‘നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം നേരത്തെ തന്നെ തീവ്രവാദികളുടെ കണ്ണിലെ കരടായിരുന്നു. 2004ൽ ക്ഷേത്രത്തിന് മുന്നിലെ വിനായകർ കോവിലിലെ ശില തകർക്കപ്പെട്ടു, രാത്രിയുടെ മറവിൽ ആയിരുന്നു അതിക്രമം. പിന്നീട് 2006ൽ ക്ഷേത്രത്തിലേക്ക് മലം വലിച്ചെറിഞ്ഞു. രാവിലെ പൂജ ചെയ്യാനെത്തിയ പൂജാരിയും മറ്റുമാണ് സംഭവം ആദ്യം കണ്ടത്.മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാൽ ക്ഷേത്രത്തിലെ രഥം തെരുവിലൂടെ പ്രയാണം നടത്തുന്നതിനു പോലും ഏറെക്കാലം അനുമതിയുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
നിലവിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ഒരു ആക്രമണം നടക്കുമ്പോൾ വിശ്വാസികൾ കരുതുന്നത് ഒന്നുകിൽ പ്രദോഷ ദിവസം ക്ഷേത്രത്തിലേക്ക് ധാരാളം വിശ്വാസികൾ എത്തും എന്നുള്ളത് മുന്നിൽകണ്ടോ, ദീപാവലി ദിവസത്തിലെ തിരക്ക് മുന്നിൽ കണ്ടോ ഒരു ഉഗ്രഫോടനം ആയിരിക്കണം പ്രതികൾ ലക്ഷ്യമിട്ടത്. അതല്ലെങ്കിൽ ക്ഷേത്രത്തിന് മുന്നിൽ നിന്നും കാറുമായി നഗരത്തിലെ പ്രധാന മാർക്കറ്റിൽ എത്തി സ്‌ഫോടനം സൃഷ്ടിക്കുകയും ആവാം പ്രതികളുടെ ലക്ഷ്യം എന്നും പ്രദേശവാസികൾ കരുതുന്നു.
Comments