മീററ്റ്; ഉത്തർപ്രദേശിലെ മീററ്റിൽ ചേരിനിവാസികളായ ഹിന്ദുക്കളെ നിർബന്ധിപ്പിച്ച് മതംമാറ്റിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 400 പേരെയാണ് ഭീഷണിപ്പെടുത്തി ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യിപ്പിച്ചത്. മംഗാട് പുരത്തുള്ള മാലിൻ ഗ്രാമത്തിലെ ആളുകൾക്കാണ് ഈ ദുരനുഭവം.
സംഭവത്തിൽ 9 പേർക്കെതിരെ പോലീസ് മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. പ്രതികളുടെ ഭീഷണിയിൽ വലഞ്ഞ ചിലർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് മീററ്റിൽ ശക്തിപ്രാപിച്ചു കൊണ്ടിരുന്ന വലിയ മതപരിവർത്തന റാക്കറ്റിനെ പിടികൂടുന്നതിന് കാരണമായത്.
കൊറോണ ലോക്ഡൗണിന്റെ മറവിലാണ് പ്രതികൾ മതപരിവർത്തനത്തിന് തുടക്കമിട്ടത്. ചേരിനിവാസികൾക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകിയ ഇവർ പതിയെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് സഹായം നൽകിയതിന് പകരം ക്രിസ്തുമതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ പിന്നെ ഭീഷണിയുടെ സ്വരത്തിലായി കാര്യങ്ങൾ. ഹിന്ദു ആചാരങ്ങളിൽ പങ്കെടുക്കരുതെന്നും വിഗ്രഹങ്ങൾ നശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി. പള്ളികൾ സന്ദർശിക്കാൻ ആവശ്യപ്പെട്ട പ്രതികൾ ആധാർകാർഡിലെ പേരുൾപ്പടെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.
ദീപാവലി ദിനത്തിൽ ഹിന്ദുക്കളുടെ വീടുകളിൽ അതിക്രമിച്ച് കയറിയ പ്രതികൾ ദേവിദേവന്മാരുടെ ചിത്രങ്ങൾ വലിച്ചുകീറുകയും വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. പൂജനടത്തുന്നതിൽ താക്കീത് നൽകിയതോടെ ഗ്രാമവാസികൾ ബിജെപി നേതാവ് ദീപക് ശർമ്മയെ സമീപിക്കുകയായിരുന്നു. ദുരവസ്ഥ നേതാവിനോടെ പറഞ്ഞതോടെ അദ്ദേഹം പോലീസിനെ സമീപിക്കുകയായിരുന്നു.
ഗ്രാമത്തിലെ ഹിന്ദുക്കളെ മതം മാറ്റി ഭൂമി തട്ടിയെടുക്കുകയായിരുന്നു മിഷനറിയുടെ യഥാർത്ഥ ഉദ്ദേശ്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഡൽഹിയിലെ ഒരു പാസ്റ്ററാണ് ഇതിന് പിന്നിലെന്നാണ് വിവരം.ഇയാളുടെ ഗ്രാമത്തിലെ സഹായിയായ യുവാവിന്റെ സഹായത്തോടെയാണ് ഗ്രാമത്തിലെ പാവപ്പെട്ട ഹിന്ദു പെൺകുട്ടികളെ ക്രിസ്ത്യൻ യാുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിച്ചതും.
Comments