ചെന്നൈ: വഴിയിൽ കിടന്ന് കിട്ടിയ 40,000 തിരികെ നൽകി അഭയാർത്ഥി സ്ത്രീ. കോയമ്പത്തൂരിലെ പുനരധിവാസ ക്യാമ്പിൽ കഴിയുന്ന ശ്രീലങ്കൻ തമിഴ് അഭയാർത്ഥിയാണ് സത്യമംഗലം ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ 40,000 രൂപ തിരികെ നൽകിയത്. രാജേശ്വരി എന്ന 55കാരിക്കാണ് പണമടങ്ങിയ ബാഗ് സഹിതം കിട്ടിയത്.
ഉടനെ തന്നെ 21കാരനായ ഗോകുൽ എന്ന യുവാവിന്റെ സഹായത്തോടെ ഇവരിത് തൊട്ടടുത്തുള്ള സത്യമംഗലം സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. പണം നഷ്ടമായ ആൾ തെളിവ് സഹിതം എത്തിയാൽ പണം കൈമാറുമെന്ന സന്ദേശം പോലീസും പങ്കുവച്ചു. ഇതിന് പിന്നാലെ ഗുണസിംഹം എന്നയാൾ പോലീസിൽ ബന്ധപ്പെട്ടു.
തന്റെ സുഹൃത്തായ ജോഷ്വ എന്നയാൾ തന്റെ പക്കൽ നിന്ന് കടം വാങ്ങിയ പണം ആയിരുന്നു ഇതെന്ന് ഗുണസിംഹം പോലീസിനെ അറിയിച്ചു. ഗർഭിണിയായ മകളുടെ ചികിത്സയ്‌ക്ക് വേണ്ടിയായിരുന്നു ഈ പണം കടം വാങ്ങിയത്. ഉടൻ തന്നെ പോലീസ് ഈ പണം ജോഷ്വയ്‌ക്ക് കൈമാറി. രാജേശ്വരിയുടേയും ഗോകുലിന്റേയും സത്യസന്ധത അഭിനന്ദനാർഹമാണെന്നും പോലീസ് പറഞ്ഞു.
Comments