ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകി കോടതി. പ്രതാപ്ഗഢ് പ്രത്യേക പോക്‌സോ കോടതിയാണ് കുറ്റക്കാരായ രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. ഇതിന് പുറമേ 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പ്രതാപ്ഗഢ് സ്വദേശികളായ ഹലിം, റിസ്വാൻ എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. 11 കാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഇവർ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്കൊപ്പം മറ്റൊരു പ്രതികൂടിയുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ ഈ പ്രതിയുടെ കേസ് ജുവനൈൽ ജസ്റ്റിസ് കോടതിയ്‌ക്ക് കൈമാറി.
2021 ഡിസംബർ 27 ലായിരുന്നു സംഭവം. പ്രതികളെ പിടികൂടിയതിന് പിന്നാലെ ഇവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. ഈ വാക്ക് പാലിക്കുന്നതാണ് ശിക്ഷ.
കേസിൽ വിചാരണ 11 മാസങ്ങൾ കൊണ്ടാണ് വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചിരിക്കുന്നത്. ഒക്ടോബർ 21 നായിരുന്നു വാദം പൂർത്തിയായത്. പ്രതികൾക്ക് തക്ക ശിക്ഷ ലഭിക്കാൻ കാരണം പോലീസിന്റെ തെളിവുകളാണ്.
Comments