കോയമ്പത്തൂർ; കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ കണ്ടെത്തി പോലീസ്. കോയമ്പത്തൂരിൽ മുൻപ് എൻഐഎ ചോദ്യം ചെയ്തയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ കണ്ടെത്തിയത്. ഐഎസുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ പെൻഡ്രൈവാണ് പിടിച്ചെടുത്തത്. കഴിഞ്ഞ നാലുവർഷത്തോളമായി ഇയാൾ നടത്തിവരുന്ന ജിഹാദി പ്രവർത്തനങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
പിടിച്ചെടുത്ത പെൻഡ്രൈവിൽ ഐഎസിന്റെ കൊടും ഭീകരരുടെ നൂറിലധികം വീഡിയോകൾ ഉണ്ടെന്നാണ് വിവരം. ശ്രീലങ്കൻ ചാവേറായ സഹ്‌റാൻ ബിൻ ഹാഷിമിന്റെ 40 ഓളം വീഡിയോകളും ഭീകരസംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ അംഗം സാക്കിർ നായിക്കിന്റെ 15 വീഡിയോകളും ഐഎസ് നടത്തിയ ക്രൂര കൊലപാതകങ്ങളുടെ വീഡിയോകളുമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉടൻ അറസ്റ്റുണ്ടാവുമെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കാർ സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുഹമ്മദിന്റെ വീട്ടിൽ നിന്ന് ഐഎസിന്റെ കൊടിയും, ജിഹാദിനെ കുറിച്ചുള്ള എഴുത്തുകളും ഉൾപ്പെടെ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു
Comments