ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു വിധവയെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ ഇൻഡോർ സ്വദേശി സാക്കിർ മുഹമ്മദിനെതിരെ പോലീസ് കേസ് എടുത്തു. പഞ്ചാബ് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
നാല് വർഷം മുൻപാണ് യുവതിയുടെ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചത്. തുടർന്ന് ഒറ്റയ്‌ക്ക് താമസിച്ചുവരികയായിരുന്നു. പ്രദേശത്തെ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു സാക്കിർ മുഹമ്മദ്. സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി ലോൺ ആവശ്യപ്പെട്ട് യുവതി ധനകാര്യ സ്ഥാപനത്തിൽ എത്തിയപ്പോഴായിരുന്നു ഇയാളെ പരിചയപ്പെട്ടത്. രാജ്കുമാർ എന്നായിരുന്നു ഇയാൾ യുവതിയോട് പേര് പറഞ്ഞിരുന്നത്. ഇതിന് പുറമേ ഭാര്യ മരിച്ചുപോയെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചിരുന്നു.
ഇടയ്‌ക്കിടെ ലോൺ ആവശ്യത്തിനായി ധനകാര്യ സ്ഥാപനത്തിൽ എത്താറുണ്ടായിരുന്ന യുവതി സാക്കിറുമായി പ്രണയത്തിലായി. തുടർന്ന് ഇയാൾ വിവാഹം കഴിക്കാമെന്ന വ്യാജേന വിവിധയിടങ്ങളിൽ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇതിനിടെ ഇയാൾ യുവതിയോട് ബുർഖ ധരിക്കാൻ നിർബന്ധിച്ചു. ഇതോടെയാണ് മുസ്ലീമാണെന്ന് യുവതിയ്‌ക്ക് വ്യക്തമായത്. തുടർന്ന് പരാതി നൽകുകയായിരുന്നു.
ഭാര്യയും ഒൻപത് മക്കളുമാണ് സാക്കിറിനുള്ളത്. ഒന്നിലധികം ഭാര്യമാർ ഉണ്ടെങ്കിൽ സ്വർഗത്തിൽ പോകുമെന്ന് ഇയാൾ വിശ്വസിച്ചിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിനായി നിരവധി പേരെ ഇയാൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.
Comments