പാലക്കാട് : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് മറ്റൊരു സംഘടന ഉണ്ടാകാതിരിക്കാൻ നിരീക്ഷണം കർശനമാക്കി എൻഐഎ. ഇതിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങൾ, സന്നദ്ധസംഘടനകളുടെ രജിസ്ട്രേഷൻ, കൂട്ടായ്മകൾ എന്നിവയെല്ലാം ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലാണ്.
ഇതിന് പുറമെ തീവ്ര ആശയവുമായി മറ്റേതെങ്കിലും ഇടപെടലുകൾ നടത്തുന്നവരെയും നിരീക്ഷിക്കും. ഒപ്പം മറ്റു രാഷ്ട്രീയ പാർട്ടികളിൽ ചേർന്നു പ്രവർത്തിക്കുന്നവരും നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. സംഘടനയുടെ പ്രവർത്തനത്തിന് സഹായം നൽകിയവർ, അവരുടെ സാമ്പത്തിക സ്രോതസ്സ്, നേതാക്കളുടെ സാമ്പത്തികവിവരങ്ങൾ എന്നിവയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പിഎഫ്ഐ നിരോധിക്കുന്നതിന് മുൻപ് തന്നെ നേതാക്കളുടെയും പ്രവർത്തകരുടെയും വിവരങ്ങൾ അന്വേഷണ ഏജൻസി ശേഖരിച്ചിരുന്നു. നേതാക്കൾ പോകുന്ന സ്ഥലങ്ങൾ പ്രവർത്തകരുടെ തൊഴിൽ തുടങ്ങിയ വിവരങ്ങളാണ് ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നത്. നിലവിൽ ഇത് കേന്ദ്രീകരിച്ചാണ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
Comments